Skip to main content

ഒറ്റയിതൾ തെറ്റിച്ചി

 നാലരച്ചു നീരെടുത്തു
മഞ്ഞനിറത്തിൽ
ഉരുളുന്ന
വേനൽ നാരങ്ങ


ഉരുളുന്നതിനിടയ്ക്ക്
ഉപമയുടെ മുള്ളുകൊള്ളാതിരിക്കുവാൻ
ഒന്നുമില്ലാത്തത് പോലെ
ഉരുണ്ടുമാറുന്ന ഭൂപ്രകൃതി

പച്ചനിറത്തിൽ
ഉരുകിയൊലിക്കുന്ന
ഇലകൾ

മണ്ണിലേയ്ക്കു കത്തി
വേരിലേക്ക്
ഉരുകിയിറങ്ങുന്ന
മെഴുകുതിരിമരങ്ങൾ

ഓറഞ്ച് പോലെ
തൊലിപൊളിച്ചു
ആൾക്കാരെക്കൊണ്ട്
നിർബന്ധിച്ചു
കഴിപ്പിക്കുന്ന
പശുവിൻപാലൊഴിച്ച
ചായ
അവർ നീട്ടി തുപ്പുന്ന
രാജ്യസ്നേഹത്തിന്റെ
കുരു

കിളിച്ച കുരുവിൽ ചവുട്ടി
മറിഞ്ഞുവീഴുന്ന കിളികൾ
ആകാശത്തിന്റെ
ദുപ്പട്ടയിട്ടസ്ത്രീകൾ
മുള്ളുകൊണ്ട്
മുറിഞ്ഞ
അവരുടെ വള്ളിച്ചെരുപ്പിട്ട
കാൽസ്തനങ്ങൾ

പട്ടുസാരിയുടെ നിറമുള്ള
തണൽ
മുല്ലപ്പൂമണത്തിന്റെ കരയുള്ള
നാടൻ പാട്ടിന്റെ വരിയുടുത്ത
നിഴൽ

പൂക്കളുടെ
അടപ്പ് തുറന്നു
ഭ്രാന്തിന്റെ സോഡാ
കുടുകുടെകുടിച്ചു
ചവർപ്പിന്റെ നെടുവീർപ്പിടുന്ന
മടുപ്പുകളുടെ
രാഷ്ട്രീയ കേസരങ്ങൾ

കാഴ്ച്ച തുറന്നിട്ട
ജാലകങ്ങൾസഞ്ചരിക്കുന്ന
സൂര്യനെന്ന തീവണ്ടി
ഭൂമിയിലെ
പൊള്ളുന്ന വെയിൽപാളങ്ങൾ

ഉറപ്പില്ലെങ്കിലും
നിർത്തിയേക്കാവുന്ന
വൈകുന്നേരമെന്ന
സ്റ്റേഷൻ

നമ്മൾ എന്ന വാക്കിൽ
വളരെ കുറച്ചുള്ള
കയറാൻ
കറുത്ത തലച്ചോറുമായി
കാത്തുനിൽക്കുന്ന
ഒരാൾ

സ്റ്റേഷനും
തീവണ്ടിക്കുമിടയിലെ
അയാളുടെ
ഹൃദയാകൃതിയിലുള്ള
മരണം

തിരമാലകളുടെ തീയിട്ട്
ഉപ്പിന്റെ കല്ലിട്ട്
ഉടൽ നിറയേ
ജലത്തിന്റെ കഷ്ണങ്ങളിട്ട്
കെട്ടിപ്പൊക്കുന്ന
ഒരു ആൺകടൽ

വെള്ളം തിരിച്ചിട്ട കടലിൽ
അഴുകാനിട്ടിരിക്കുന്ന
ഉടൽചകിരികൾ
മുള്ളുകളിൽ
അടുത്ത ജന്മത്തിന്
കൂടുകൂട്ടിയിരിക്കുന്ന
മീനുകൾ

അയാളുടെ
ചിരിയുടെഅസ്ഥിയുമായി
അസ്വസ്ഥതയുടെ
പാളങ്ങളിൽ
ബലിയിട്ട് മുങ്ങി നിവരുന്ന
ചെമ്പരത്തിമുഖച്ഛായയുള്ള
ഒരുവൾ

ഒറ്റയിതൽ
തെറ്റിച്ചി!

Comments

  1. എത്ര മനോഹരമീ..അക്ഷരങൾ..ആശംസകൾ

    ReplyDelete
  2. മണ്ണിലേയ്ക്കു കത്തി
    വേരിലേക്ക്
    ഉരുകിയിറങ്ങുന്ന
    മെഴുകുതിരിമരങ്ങൾ

    ആശംസകൾ....

    ReplyDelete
  3. വരിയില്‍ നീന്തിത്തുടിച്ച്‌
    മുത്തെടുക്കുവാന്‍ മോഹം!
    ആശംസകള്‍

    ReplyDelete
  4. ജീവിതത്തിന്റെ നിറങ്ങളുടെ
    പകിട്ട് നഷ്ട്ടപ്പെട്ട് ഹൃദയാകൃതിയിലുള്ള
    മരണത്തിലേക്ക് ഇറങ്ങിപ്പോയ ഒരുവന് വേണ്ടി
    ബലിയിട്ട് മുങ്ങി നിവരുന്ന ചെമ്പരത്തിമുഖച്ഛായയുള്ള
    ഒരുവൾ ഒറ്റയിതൽ തെറ്റിച്ചി!

    ReplyDelete
  5. പുതിയ കാലം
    പുത്തൻ പാട്ട്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!