Skip to main content

കൊലുസ്സ് നഷ്ടപ്പെട്ട പെണ്‍കുട്ടി

വെറും കാൽനടയായി
നിന്റെ കൊലുസ്സിലേയ്ക്ക്
തീർത്ഥാടനം നടത്തുന്ന
സഞ്ചാരിയായിരുന്നു
ഞാൻ

നീയോ
എന്നെ തിരഞ്ഞു നടക്കുന്നതിനിടയിൽ
കൊലുസ്സ് നഷ്ടപ്പെട്ട
പെണ്‍കുട്ടിയും

നീ എന്നെയും
ഞാൻ നിന്റെ കൊലുസ്സിനെയും
തിരഞ്ഞുനടക്കുന്നതിനിടയിൽ
വല്ലാതെ കൂട്ടിമുട്ടിപോകുന്ന
നമ്മുടെ പാദങ്ങൾ

ഘടികാരങ്ങളെ മാത്രം വലം വെച്ച്
കടന്നു പോകുന്ന സമയം
ഓരോ വലത്തും കാലത്തിനു സമ്മാനിക്കുന്ന
ഗണപതി ഉമ്മകൾ

ചെമ്മരിയാടുകൾ മേയുന്ന
കുന്നിൻ ചെരുവുകളിൽ
കളഞ്ഞുപോയ നിന്റെ കൊലുസ്
കിലുക്കം കൊടുത്തു വളർത്തുന്ന
പള്ളിമണികൾ

അവനാലുമണിപ്പൂക്കളെ പോലെ
വിരിഞ്ഞു തുടങ്ങുന്ന വൈകുന്നേരങ്ങൾ

ആ വൈകുന്നേരങ്ങളിലൊന്നിൽ
ചില മണികൾ മാത്രം
നിനക്ക് മാത്രം കേൾക്കാവുന്ന
ശബ്ദത്തിൽ കൂട്ടമണിയടിച്ചു തുടങ്ങുന്നു..

Comments

  1. ഒരു കൊലുസ്സിന്റെ കിലുക്കം പോലെ നല്ല രസമുള്ള ചിന്തകൾ.. എന്റെ ആശംസകൾ.

    ReplyDelete
  2. നമുക്ക് മാത്രം കേള്‍ക്കാവുന്ന ചില ശബ്ദങ്ങള്‍

    ReplyDelete
  3. ഇല്ലാത്ത കൊലുസ്സിനെ തിരഞ്ഞു നടക്കുന്നവർ

    ReplyDelete
  4. വെറും കാൽനടയായി
    നിന്റെ കൊലുസ്സിലേയ്ക്ക്
    പിന്നെ....
    കൊലുസ്സിനൊപ്പം പെൺകുട്ടീകളക്കിന്ന് എന്തെല്ലാം നഷ്ട്ടപ്പെടുന്നു അല്ലേ

    ReplyDelete
  5. നല്ല കവിത.!!
    മുരളിയേട്ടന്‍റെ ചോദ്യം പ്രസക്തം.

    ReplyDelete
  6. >> നീ എന്നെയും
    ഞാൻ നിന്റെ കൊലുസ്സിനെയും
    തിരഞ്ഞുനടക്കുന്നതിനിടയിൽ
    വല്ലാതെ കൂട്ടിമുട്ടിപോകുന്ന
    നമ്മുടെ പാദങ്ങൾ <<

    ഈ അഞ്ചേയഞ്ചു വരികളില്‍ ഹൃദയം കൊളുത്തിയല്ലോ ബൈജുവേട്ടാ..

    ReplyDelete
  7. നിനക്കുമാത്രം കേള്‍ക്കാവുന്ന കൂട്ടമണിയാരവം!
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി