Skip to main content

ബിഗ്‌ ബജറ്റ്


ഭൂമിയിൽ ആദ്യം ഷൂട്ട് ചെയ്ത
 ബിഗ്‌ ബജറ്റ് ചിത്രങ്ങളായിരുന്നു
 മരങ്ങൾ,
എല്ലായിടവും ഇല്ലെങ്കിലും
ചിലയിടങ്ങളിൽ എങ്കിലും
ഇപ്പോഴും നിറഞ്ഞസദസ്സിൽ
 ഓടിക്കൊണ്ടിരിക്കുന്നത്

അതിൽ സ്വാഭാവികതയ്ക്കു വേണ്ടി
അന്ന് സെറ്റ് ഇട്ടു നിർമ്മിച്ചവയായിരുന്നു
ഇന്നത്തെ  ഒഴുകുന്ന പുഴകളും
മനോഹരമായ പ്രകൃതിയും

ഓരോ മരത്തിന്റെയും
എഴുതികാണിപ്പ് അവസാനമായിരുന്നു
അതായിരുന്നു വേരുകൾ

അതിൽ വില്ലന്മാരായി
വേഷമിട്ടവരാണ്,  ഇപ്പോഴും;
മനുഷ്യരായി അഭിനയിച്ചു-
 തകർത്തുകൊണ്ടിരിക്കുന്നത്..

Comments

  1. അതിൽ വില്ലന്മാരായി
    വേഷമിട്ടവരാണ്,  ഇപ്പോഴും;
    മനുഷ്യരായി അഭിനയിച്ചു-
     തകർത്തുകൊണ്ടിരിക്കുന്നത്
    ഗംഭീരമായി...... നല്ല നിരീക്ഷണം നല്ലെഴുത്തിന്
    ആശംസകൾ.....

    ReplyDelete
  2. നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  3. നമ്മളങ്ങനാണ് ഭായ്. വെട്ടിനിരത്തും സകലതും!!

    ReplyDelete
  4. ബൈജു ഭായ്....

    മൻഷ്യന്മാർ വില്ലന്മാരായി അഭിനയിക്കുകയല്ലല്ലോ. ജീവിച്ചു തകർക്കുകയല്ലേ.. അല്ലേ ഭായ് ? കവിത നന്നായിട്ടുണ്ട്. പഴേതുമൊക്കെ ഓടിച്ചൊന്നു വായിച്ചു. ചിലതൊന്നും എനിക്കങ്ങോട്ട് ക്ളിക്കായില്ല എന്നതും പറഞ്ഞോട്ടെ. ഹി...ഹി.. പോയിട്ടു വരാം. വന്നിട്ട് വിശദമായിത്തന്നെ വായിക്കും. നന്ദി...സ്നേഹം.. :) ഒത്താൽ റിനു ഭായിയോടും അന്വേഷണം അറിയിക്കണം.

    ശുഭാശംസകൾ......

    ReplyDelete
  5. മനുഷ്യൻമാർ വന്നു തുടക്കത്തിലേ ക്ലെമാക്സ് ആക്കാനുള്ള ശ്രമമാണ് . പാവം പ്രൊഡ്യൂസർ .

    ReplyDelete
  6. അതെ ...
    വില്ലന്മാർ നായകരായ ചരിത്രം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി