Skip to main content

"ശ്ശൊ ഇവനെക്കൊണ്ട് തോറ്റു" എന്ന് പേരുള്ള പൂച്ചയും ഞാനും

"ശ്ശൊ ഇവനെക്കൊണ്ട് തോറ്റു" 
എന്ന് പേരുള്ള പൂച്ചയും, 
പിന്നെ ഞാനും..
ഞങ്ങൾ ഒരു കുറുമ്പിലേയ്ക്ക്;
പരസ്പരം മുറിച്ചു കടക്കാനുള്ള
രണ്ടുപേർ മാത്രമുള്ള, 
മത്സരത്തിനു കാത്തു നില്ക്കുന്നു..
ഞാൻ എന്ന് പറയുന്ന ഇടവേളയിൽ;
പൂച്ചയുടെ പുച്ഛം നിറഞ്ഞ തിരിഞ്ഞു നോട്ടത്തിൽ,
പട്ടി എന്ന പദം-
അടങ്ങിയിട്ടില്ല; എന്ന് വിശ്വസിക്കുവാൻ,
ഒരു നിമിഷം ഞാൻ കൂടുതൽ എടുക്കുന്നില്ല..
രണ്ടു പേരെ ഉള്ളു എങ്കിലും;
മത്സര സമയം ആകുവാൻ,
കടന്നു പോകേണ്ട ഓരോ നിമിഷവും,
ഒരു മത്സരാർഥി ആണെന്ന്;
ഒരു യുവ കവിയെ പോലെ ഞാൻ; സങ്കല്പ്പിക്കുന്നുമില്ല...
അതിനിടയിൽ
മുടി അഴിച്ചിട്ടു; എന്റെ മുമ്പിലൂടെ-
കടന്നു പോകുന്ന പെണ്‍കുട്ടിയെ ഞാൻ; നോക്കുന്നുണ്ട്;സമയം പോലെ.. കൂടെ കൂടെ..
അവളോടൊപ്പം പോകുന്ന;
ആണിന്;
എന്നേക്കാൾ സമയം ഉണ്ടല്ലോ,
എന്ന് അതിശയിക്കുന്നുമുണ്ട്..
ആ അതിശയത്തിനിടയിൽ നോക്കുമ്പോൾ;
എന്റെ വാച്ചിൽ നിന്നും-
അവന്റെ വാച്ചിലേയ്ക്ക്;
നടന്നു പോകുന്ന;
രണ്ടു മൂന്നു മണിക്കൂറുകളും;
ഞെട്ടലോടെ കാണുന്നു..
പിന്നെ കണ്ടില്ലെന്നു നടിക്കുവാൻ തീരുമാനിക്കുന്നു!
അതിനിടയിൽ ഞാൻ തള്ളി നീക്കുന്ന,
വിരസ നിമിഷങ്ങളെ;
ആരും കാണാതെ; പൂച്ച-
ഒരു മ്യാവൂ ശബ്ദത്തിൽ,
എന്റെ സമയത്തിൽ തന്നെ,
കൊണ്ടൊട്ടിക്കുന്നുമുണ്ട്..
രണ്ടു പേര് മാത്രം ഉള്ളൂ-
എന്നുള്ളത്കൊണ്ട് തന്നെ;
കാത്തിരിപ്പിൽ ഉടനീളം;
ആംഗലേയ ഭാഷയിലെ-
ക്യൂ എന്ന അക്ഷരം;
കുറച്ചു വില കൂടുതൽ കിട്ടാൻ വേണ്ടി,
ഞാൻ ഒഴിവാക്കുകയാണ്..
അതിനിടയിൽ,
കുറച്ചു വിലയ്ക്ക് വേണ്ടിയല്ലേ-
മനുഷ്യനെന്ന നിലയിൽ
നമ്മളൊക്കെ കഷ്ടപ്പെടുന്നത്?
എന്നുള്ള എന്റെ എഴുത്തിന്റെ ലിപിയിലുള്ള, ആത്മഗതം;
അച്ചടി ഭാഷയിൽ ചോരുന്ന ഒച്ച;
ഞാൻ കേൾക്കുന്നു..
അതിനിടയ്ക്ക് നടക്കുന്ന മത്സരത്തിനെ;
ഒരു സമ്മേളനം,
എന്ന് ആരൊക്കെയോ; തെറ്റിദ്ധരിക്കുന്നുണ്ട്..
അത് അവര്ക്ക്-
ഈ മത്സരത്തെ കുറിച്ച്;
ഒരു ചുക്കും;
അറിയാത്തത് കൊണ്ടാണെന്ന്- സമാധാനപ്പെടുന്നുമുണ്ട്..
ജയിച്ചു കുറുമ്പിൽ എത്തിയാൽ,
ആ കുറുമ്പുകളെ വെറും;
ഉറുമ്പുകൾ ആക്കാം...
മധുരത്തിലെയ്ക്ക് പോലും..
വരി വരിയായി നടത്താം...
എന്നും ഞാൻ വീമ്പു പറയുന്ന പോസ്റ്റർ;
ഒട്ടിച്ചു കഴിഞ്ഞിരിക്കുന്നു!
പൂച്ചയോട് മത്സരിക്കുന്ന,
മനുഷ്യൻ എന്ന നിലയിൽ,
തലയുയർത്തി നിൽക്കുന്നതിനിടയിൽ;
ഞാൻ പങ്കെടുക്കുന്നതിനു മുമ്പ്തന്നെ-
മത്സരം തുടങ്ങുകയാണ്...
എന്റെ തലയ്ക്കു മുകളിലൂടെ,
പൂച്ച ചാടി കടന്നു പോകും;
എന്നുള്ള;
എല്ലാവരുടെയും പ്രതീക്ഷകളെ,
അസ്ഥാനത്താക്കി,
പൂച്ച തന്റെ;
വില തന്നെ കളഞ്ഞുകുളിച്ച്,
എന്റെ കാലിന്റെ ഇടയിലൂടെ-
വിജയം എന്ന് വിളിക്കുവാനാകാത്ത;
ജയത്തിലെയ്ക്ക്; കുറുക്കെ-
നടന്നു കയറുകയാണ്..
മനുഷ്യൻ എന്ന വില,
കളയാനാവാത്തത് കാരണം;
ഞാൻ പങ്കെടുക്കാതെ തന്നെ;
തോറ്റു കൊടുക്കുന്നു..
മനുഷ്യൻ എന്ന വില-
നിലനിർത്തിയെങ്കിലും;
തോറ്റത് കാരണം;
കുറെയേറെ പേര്; അവരുടെ വില കളഞ്ഞു-
എന്നെ പട്ടിയെന്ന് വിളിക്കുന്നു..
തോറ്റെങ്കിലും;
മനുഷ്യനെന്ന നിലയിൽ;
ജയിച്ചത്‌ കാരണം;
ഇനി മത്സരം പട്ടിയോടായിരിക്കും എന്ന് തിരിച്ചറിഞ്ഞു;
കുരയ്ക്കുവാൻ പഠിക്കുവാൻ വയ്യാതെ;
ഞാൻ മത്സരത്തിൽ നിന്ന്; പിൻമാറുന്നു..
തോറ്റു പോയെങ്കിലും;
പങ്കെടുത്തില്ല എന്നുള്ള തെറ്റ് പോലും
എന്റേതല്ല; എന്നുള്ള ദാർഷ്ട്യത്തിൽ-
നാളെ കൂടി നീണ്ടു നിന്നെക്കാവുന്ന;
ഈ മത്സരത്തിന്റെ പന്തൽ;
ഇന്നേ ഞാൻ അഴിച്ചു തുടങ്ങുന്നു...

Comments

  1. ശ്ശോ...ഇവനെക്കൊണ്ട് ഞാന്‍ തോറ്റു എന്ന് പറഞ്ഞ് ഞാന്‍ മടങ്ങുന്നു. ബിംബങ്ങളൊന്നുമങ്ങോട്ട് വിളങ്ങുന്നില്ല

    ReplyDelete
  2. എല്ലാവരുടെയും പ്രതീക്ഷകളെ,
    അസ്ഥാനത്താക്കി,
    പൂച്ച തന്റെ;
    വില തന്നെ കളഞ്ഞുകുളിച്ച്,
    എന്റെ കാലിന്റെ ഇടയിലൂടെ-
    വിജയം എന്ന് വിളിക്കുവാനാകാത്ത;
    ജയത്തിലെയ്ക്ക്; കുറുക്കെ-
    നടന്നു കയറുകയാണ്..

    ReplyDelete

  3. കുറെയേറെ പേര്; അവരുടെ വില കളഞ്ഞു-
    എന്നെ പട്ടിയെന്ന് വിളിക്കുന്നു...
    ഇതെനിക്കും തോന്നാറുണ്ട്...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ