Skip to main content

മൂക്കൂത്തി

ഒരു മേഘത്തിന്റെ
കുഞ്ഞു കുറുമ്പിലേയ്ക്ക്
കൂടെ കൂടെ
മുഖം തിരിക്കുന്ന
വാവാചന്ദ്രൻ

അതിനെ ഒരു താമരക്കുളിരിന്റെ
ഒക്കത്തെടുത്ത്‌
നിലാവൂട്ടുന്ന അമ്മമാനം
 
ഇനി ഏതു സൌന്ദര്യത്തിന്റെ
കാഴ്ചയിലേയ്ക്ക്
മിന്നാമിന്നികൾ
അണിഞ്ഞ മോതിര വിരൽ മടക്കി
ആകാശം
കുഞ്ഞു ചന്ദ്രന്റെ കൗതുകനേത്രങ്ങളുടെ
ശ്രദ്ധ തിരിക്കും
എന്നുള്ള ആശങ്ക നനഞ്ഞ
എന്റെ തല
നിന്റെ മുടികൊണ്ട്‌
തുവർത്തുന്നതിനിടയിൽ

ആരും കാണാതെ
എന്റെ കണ്ണിലൂടെ
നിന്റെ മൂക്കൂത്തിയിലെയ്ക്ക്
ഒലിച്ചിറങ്ങുകയാണ്
ഒരു വൃശ്ചിക നക്ഷത്രം 

Comments

  1. ആരും കാണാതെ
    എന്റെ കണ്ണിലൂടെ
    നിന്റെ മൂക്കൂത്തിയിലെയ്ക്ക്
    ഒലിച്ചിറങ്ങുകയാണ്

    ReplyDelete
  2. സുന്ദരമായ ഭാവന
    ആശംസകള്‍

    ReplyDelete
  3. സുന്ദരമായ ഭാവന
    ആശംസകള്‍

    ReplyDelete
  4. ഒരു മേഘത്തിന്റെ
    കുഞ്ഞു കുറുമ്പിലേയ്ക്ക്
    കൂടെ കൂടെ
    മുഖം തിരിക്കുന്ന
    വാവാചന്ദ്രൻ

    അതിനെ ഒരു താമരക്കുളിരിന്റെ
    ഒക്കത്തെടുത്ത്‌
    നിലാവൂട്ടുന്ന അമ്മമാനം

    ഹൊ എന്തു മനോഹരം..! ഈ വരികള്‍ എത്ര വായിച്ചിട്ടും മതിവരുന്നില്ല.!!
    ശ്രദ്ധയിലേയ്ക്ക്, ശ്രദ്ധ എന്ന ആവര്‍ത്തനത്തില്‍ ഒന്ന് കാഴ്ചയിലേയ്ക്ക്/ കാഴ്ച തിരിക്കും എന്നോ മറ്റെന്തെങ്കിലുമോ ആക്കിയാല്‍ കൂടുതൽ നന്നായിരിക്കും എന്ന് തോന്നുന്നു...
    എനിവേ... മധുരമുള്ളൊരു മിഠായി വായിലിട്ടു നുണയുംപോലെയാ ആദ്യവരികള്‍.. നന്ദി.. അവ സമ്മാനിച്ചതിന്..

    ReplyDelete
    Replies
    1. നന്ദി കല്ലോലിനി വളരെ നല്ല നിർദേശം തിരുത്തിയിട്ടുണ്ട് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു

      Delete
  5. സുന്ദരമായ ചിന്തകള്‍ ...അസ്സലായി ..!

    ReplyDelete
  6. ഒരു താമരക്കുളിരിന്റെ
    ഒക്കത്തെടുത്ത്‌
    നിലാവൂട്ടുന്ന അമ്മമാനം

    ReplyDelete
  7. എല്ലാവര്ക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete
  8. മൂക്കുത്തി ഇഷ്ടമായിട്ടോ ഭായ്.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം