Skip to main content

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും
കടപുഴകിയ മരങ്ങളും
വരണ്ട പുഴകളും
നാമാവശേഷമായ പക്ഷികളും
അവയുടെ ജീവിച്ചിരുന്നപ്പോൾ
കൊഴിഞ്ഞ തൂവലുകളും
വെവേറെ കൂട്ടി വച്ച്
തോർന്ന മഴ കൊണ്ട് വേലി കെട്ടി
മരിച്ച മനുഷ്യന്റെ ഓർമ്മകൾ
കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട

അതിലേയ്ക്ക്
ഒരു നെടുവീർപ്പോളം നീളമുള്ള
ഇടുങ്ങിയ വഴി

അവിടെ
ആക്രിക്കാരനെ പോലെ
കീറിപറിഞ്ഞ വസ്ത്രം ധരിച്ച്
ഭൂമിയിൽ വച്ച് കണ്ടിട്ടും
ഗൌനിക്കാതിരുന്ന
തീരെ പരിചയമില്ലാത്ത
അന്യമതത്തിന്റെ ഏതോ ദൈവം
സൗജന്യവിൽപ്പനക്കാരൻ

അവിടേയ്ക്ക്
സ്വന്തം ആത്മാവിന്റെ
മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന
കൊന്നു തള്ളിയ
മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട
ചൂണ്ടുപലകകൾ

താൻ ഇല്ലാത്തതു കൊണ്ട് മാത്രം
വിജനമായി തോന്നുന്ന
ഭൂമിയിലെ ഓരോ വഴിയും അയവിറക്കി
ശുദ്ധ വായു പുകച്ച്
അവരവർ ചവുട്ടി അരച്ച
കൂട്ടം തെറ്റിയ
ഉറുമ്പുകളെ നിരീക്ഷിച്ചു
അവിടെയും നിശബ്ദമായി
വരി നില്ക്കുന്നു
മരിച്ച മനുഷ്യർ

Comments

  1. അപ്പോള്‍ ഇതുവരെയും പറഞ്ഞുവിശ്വസിപ്പിച്ചിരുന്നതുപോലെ അല്ലെന്നോ അവിടെ?!

    ReplyDelete
  2. അന്യമതത്തിന്റെ ഏതോ ദൈവം

    ReplyDelete
  3. സിരകളിൽ ഉന്മാദം പടർത്തുന്ന നിരമുള്ള ലഹരി അവിടെയും വിതരണം ചെയ്യുന്നുവെന്നോ ........

    കാവ്യഭാവനക്ക് നല്ല നമസ്കാരം ......

    ReplyDelete
  4. 'താൻ ഇല്ലാത്തതു കൊണ്ട് മാത്രം
    വിജനമായി തോന്നുന്ന
    ഭൂമിയിലെ ഓരോ വഴിയും അയവിറക്കി
    ശുദ്ധ വായു പുകച്ച്
    അവരവർ ചവുട്ടി അരച്ച
    കൂട്ടം തെറ്റിയ
    ഉറുമ്പുകളെ നിരീക്ഷിച്ചു
    അവിടെയും നിശബ്ദമായി
    വരി നില്ക്കുന്നു
    മരിച്ച മനുഷ്യർ'

    നല്ല കവിത, മാഷേ

    ReplyDelete
  5. ഇവിടം പോലെ അവിടവും.

    ReplyDelete
  6. അവിടെ
    ആക്രിക്കാരനെ പോലെ
    കീറിപറിഞ്ഞ വസ്ത്രം ധരിച്ച്
    ഭൂമിയിൽ വച്ച് കണ്ടിട്ടും
    ഗൌനിക്കാതിരുന്ന
    തീരെ പരിചയമില്ലാത്ത
    അന്യമതത്തിന്റെ ഏതോ ദൈവം
    സൗജന്യവിൽപ്പനക്കാരൻ

    ReplyDelete
  7. കവിതക്ക് ശേഷം..എന്നില്‍നിന്നിറങ്ങിന്നിന്ന് ഞ്ഞാനുമൊന്നു നോക്കി.

    ReplyDelete
  8. അതിലേയ്ക്ക്
    ഒരു നെടുവീർപ്പോളം നീളമുള്ള
    ഇടുങ്ങിയ വഴി

    Good.

    ReplyDelete
  9. അ വിടെയും വരിയായി നിൽക്കേണ്ടി വരുന്നു.

    ReplyDelete
  10. എനിക്ക് മനസ്സിലാകത്ത ഭാവന മാഷേ...
    ആശംസകൾ....

    ReplyDelete
  11. തോർന്ന മഴകൊണ്ടുള്ള വേലി !! ഇന്നലെ വായിച്ചിട്ടും തോരുന്നുമില്ല അഴിയുന്നുമില്ല ഈ ബിംബം !! ആശംസകൾ !!!

    ReplyDelete
  12. അന്യായമായ വിഷ്വല്‍സ് ,
    ഒന്നില്‍ തന്നെ പലയാവര്‍ത്തി പരതനം ആശയം കണ്ടെടുക്കാന്‍.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!