Skip to main content

ഒരു മറവി ചിത്രം

ചിങ്ങം മുഴുവൻ
കൊത്തിപ്പറക്കിയിട്ടും;
വയറിന്റെ
വിശപ്പ്‌ മാറാതെ,
കണ്ണീരിൽ നനഞ്ഞു കുളിച്ചിട്ടും,
കറുപ്പിന്റെ-
നിറം മാറാതെ,
പട്ടിണി കിടന്നു, മെലിഞ്ഞൊരു;
കാക്ക,
ദാരിദ്ര്യത്തിൽ 
ജോലി ചെയ്യാൻ
കർക്കിടകത്തിലേക്ക്;
തിരിച്ചു പറക്കുന്നു ..

ഉണ്ടായിരുന്ന

മുഴുവൻ ഭൂമിയും,
ഒറ്റക്കാലിൽ
അളന്നെടുത്തു,
മറുകാൽ വയ്ക്കുവാൻ
ഭാവിയോ ഒരു  തലയോ
കണികാണാൻ പോലും
കഴിയാതെ,
ഭൂതകാലത്തിൽ
പുതഞ്ഞുപോയിട്ടും  
വാമനന് ജയിച്ച
കൊക്ക്
അവശേഷിക്കുന്ന ജീവൻ
ഒരുകാലിൽ പിടിച്ചു
തല പൊങ്ങച്ചത്തിൽ
നാണിച്ചൊളിപ്പിച്ചു
ഒരു ഓണത്തിന്റെ
എച്ചിലിലയ്ക്കു
മറുകാൽ,
ഉയർത്തി 
കൈ പോലെ 
നീട്ടി കൊണ്ട് 
തലകുനിച്ചു
ബുദ്ധന് പഠിക്കുന്നു!

Comments

  1. കർക്കിടകത്തിലേക്കുള്ള തിരിച്ചു പറക്കൽ
    ഓണത്തിന്റെ എച്ചിലിലക്കായുള്ള കാത്തിരിപ്പ്

    - ഈ കാവ്യവഴികളെ അഭിനന്ദിക്കാതെ വയ്യ

    ReplyDelete
  2. എന്നും ഓണമുള്ള കാക്കകള്‍ കാ കാ എന്ന് പ്രതിഷേധിയ്ക്കുന്നു

    ReplyDelete
  3. Maraviyil oru kakka chithram...

    ReplyDelete
  4. വിശപ്പും പൊങ്ങച്ചവും.
    മറവി ചിത്രം.....

    ReplyDelete
  5. നല്ല കവിത ..ആശംസകൾ

    ReplyDelete
  6. കർക്കിടകത്തിലേക്ക്;
    തിരിച്ചു പറക്കേണ്ടി വരുമോ

    ReplyDelete
  7. മറുകാൽ,
    ഉയർത്തി
    കൈ പോലെ
    നീട്ടി കൊണ്ട്
    തലകുനിച്ചു
    ബുദ്ധന് പഠിക്കുന്നു! Bhavanaamayam!

    ReplyDelete
  8. ഒറ്റക്കാലിൽ നിൽക്കുന്ന കൊറ്റിയെ,ഭുവനത്രയങ്ങളുമളന്ന് പാദമൂന്നാൻ ഇടമില്ലാതെ നിൽക്കുന്ന വാമനനോടും, ധ്യാനനിമഗ്നനായ ബുദ്ധനോടുമുപമിച്ചത് വളരെ മനോഹരമായ ഭാവനയായി.

    നല്ല കവിത.


    ശുഭാശംസകൾ.....

    ReplyDelete
  9. ഭാവനയുടെ ഈ തിരിച്ചുപോക്ക്, ആശങ്ക, ഒക്കെ നന്നായി..

    ReplyDelete
  10. ഈ പൊങ്ങച്ചങ്ങൾ തന്നെയാണീന്ന് ഏറ്റവും വലിയ ആർത്തി..!

    ReplyDelete
  11. കാക്ക ധ്യാനിച്ചാല്‍ ബുദ്ധനാവുമോ!

    ReplyDelete
  12. കാക്ക കുളിച്ചാല്‍ കൊക്കാകില്ലെന്നാണല്ലോ ചൊല്ലും,ഇപ്പോഴും
    നടക്കുന്ന കാര്യങ്ങളും........
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  13. വായിക്കുവാനും അഭിപ്രായം പറയുവാനും സംവദിക്കുവാനും ഈ പോസ്റ്റിലേയ്ക്ക്
    കടന്നു വന്ന എല്ലാ സുമനസ്സുകൾക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete
  14. ഓണം, കാക്ക, കൊക്ക് , വാമനന്‍ , ബുദ്ധന്‍ .....ഭാവി ചിന്ത ആകുലപ്പെടുത്തുന്നു ...

    ReplyDelete
  15. നല്ലൊരു മറവിച്ചിത്രം.

    ReplyDelete
  16. ശ്രീകുമാർ ..........വിനോദ്കുമാർ.... രണ്ടു പേര്ക്കും നന്ദി സന്തോഷം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!