Skip to main content

ഒറ്റയാൻ തെങ്ങ്


സ്വന്തമായി
നല്ലൊരു നട്ടെല്ലുണ്ടായിട്ടും,
ഓല മേഞ്ഞ
കെട്ടുറപ്പുള്ളൊരു മേൽക്കൂര
കെട്ടിപ്പടുത്തിട്ടും,
മലയാളി എന്ന മേൽവിലാസം
അധ്വാനിച്ചു സമ്പാദിച്ചിട്ടും,
ഒറ്റത്തടിയുള്ള
ഒറ്റയാനായിപ്പോയതുകൊണ്ടാവും
ഏതു നിമിഷവും
മണ്ടരി  ആക്രമിച്ചേക്കാം  
എന്ന ഒറ്റക്കാരണം
പറഞ്ഞ്
ചുളുങ്ങിയിട്ടും
വളക്കൂറുള്ള കേരളത്തിന്റെ
റിയൽ എസ്റ്റേറ്റ്‌ കടലാസിൽ
എത്ര തെളിച്ചു വരച്ചിട്ടും,
തെങ്ങ്; വെറുമൊരു 
റബ്ബർകഷ്ണം വച്ച്
ഇപ്പോഴും നിഷ്കരുണം
മായ്ച്ചു കളയപ്പെടുന്നത്! 

Comments

  1. ലാഭക്കണ്ണല്ലേ പളുങ്കുപോലെ തെളങ്ങണത്‌!!!
    ശക്തമായ വരികള്‍
    ആശംസകള്‍

    ReplyDelete
  2. കേര’ളം
    കേര’ളം

    റബര്‍ വച്ച് ഉരച്ചാല്‍ മാഞ്ഞുപോകുന്ന ചില കാഴ്ച്ചകള്‍

    ReplyDelete
  3. ഒറ്റയാന്‍ തെങ്ങുപോലെ
    റബ്ബറിനെ പേടിച്ച്....

    ReplyDelete
  4. റബ്ബറിന്റെ നട്ടെല്ലാവുമ്പൊ വേൾഡ് ബാങ്കിന്റെ മുൻപിൽ ആവശ്യാനുസരണം, ജനത്തിനെക്കൊണ്ട് കുമ്പിട്ട് നിർത്തിക്കാമല്ലോ.പിന്നെ, പെട്രോളിനും,ഡീസലിനും,പാചക ഗ്യാസിനുമെല്ലാം വാണം വിട്ട പോലെ വിലകൂടി, ജനമെന്ന കഴുത മോങ്ങാനിരിക്കുവാ. റബ്ബറാവുമ്പൊപ്പിന്നെ അവറ്റകളുടെ തലേൽ തേങ്ങ വീണ്,മോങ്ങൽ അസഹ്യമാവുമെന്ന പേടിയും വേണ്ട. എപ്പടി...?

    നല്ല കവിത.ചിന്തനീയമായ വരികൾ.

    ശുഭാശംസകൾ....

    ReplyDelete
  5. ippol thengaykkokke bhayankara vilayanu ketto...

    ReplyDelete
  6. ippol thengaykkokke bhayankara vilayanu ketto...

    ReplyDelete
  7. തെങ്ങല്ല, നാം തന്നെ മായ്ക്കപ്പെടുകയല്ലേ ? എവിടെയാണ്, മലയാണ്മ ?. വേഷത്തിലോ,ഭക്ഷണത്തിലോ,രീതികളിലോ,ഭാഷയിലോ എവിടെയാണ് നാമുള്ളത് ??

    ReplyDelete
  8. റബ്ബർ വെച്ച് തെങ്ങ് മാച്ചുകളയുന്നു. ഈ കവിതയ്ക് ദിസ്റ്റങ്ങ്ഷൻ മാർക്ക്

    ReplyDelete
  9. റബ്ബർവെച്ച് ഒരു സംസ്കാരത്തെ മായ്ച്ചു കളയുന്നു ....
    നിരീക്ഷണം ഇഷ്ടമായി

    ReplyDelete
  10. കേരം തിങ്ങും നാട്ടില്‍ ജനിച്ചും...
    കോരാനായ് കഴിയുക യാണിന്നും
    നമ്മള്‍ കേമന്മാരായി ,,കഷ്ട്ടം!...rr

    ReplyDelete
  11. തെങ്ങല്ലാ, വയല്‍ വരെ നികത്തി ഞാനും വച്ച് റബ്ബര്‍.. എന്നെ മാത്രം പറഞ്ഞിട്ട് കാര്യമുണ്ടോ എന്തോ..?

    ReplyDelete
  12. താങ്ങ് വിലപോലുമില്ല...

    ReplyDelete
  13. സുന്ദരം ..ലളിതം...നല്ല നിരീക്ഷണം ...കവിത ഒരുപാടിഷ്ടായി ..

    ReplyDelete
  14. നമ്മുടെ മാവും പൂക്കും ഒരുനാൾ.........!

    ReplyDelete
  15. നട്ടെല്ലില്ലാത്ത മറ്റൊരു മല്ലൂന്റവിടെ ഒരു തെങ്ങ്
    മുളച്ചാൽ വേറൊരു മലയാളിക്കെന്ത് കാര്യം ...അല്ലെ

    ReplyDelete
  16. നല്ല കവിത.
    അര്‍ത്ഥ സമ്പുഷ്ടം.
    വര്‍ത്തമാനം.
    വിമര്‍ശനാത്മകം.
    ചിന്തോദ്ദീപകം

    ReplyDelete
  17. വായനയ്ക്ക് അഭിപ്രായത്തിനു എല്ലാ സുമനസ്സുകൾക്കും നന്ദിപൂർവ്വം സ്നേഹത്തോടെ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!