Skip to main content

രാമസൂര്യൻ


ഒരു നാമ്പ് പൊട്ടി പുതു നാമ്പ് പൊട്ടി
വെളുവെളെ ഒരു കൂമ്പ് പൊന്തി
വെളുപ്പിൽ ഹരിതം പിച്ച വച്ചു
പച്ചപ്പ്‌ മേനിയിൽ നൃത്തമാടി

തരളമാം മഞ്ഞു ഒന്ന് പുല്കി
കുളിര് വന്നൊരുമ്മയും നല്കി
വെയില് വന്നു കിന്നാരവും ചൊല്ലി
കിളികൾ വന്നൊരു നൃത്തവുമാടി

ദിവസങ്ങളങ്ങിനെ കൊഴിഞ്ഞു പോയി
നീ അങ്ങിനെ കുണുങ്ങി നിന്നു
സൂര്യനെ നീ പരിണയിച്ചു
സ്ത്രീധനമായോ  പല പീത വർണം

പിന്നെ നീ ഒന്ന് തളർന്നു പോയോ
മറ്റില കളിൽ ചാഞ്ഞു നിന്നോ?
മഞ്ഞിന് കിട്ടിയോ പുതു ഇലകൾ?
സൂര്യന് പിന്നെ വനവാസമോ?

പിന്നെ നീ ഒന്ന് വാടി വീണോ?
അതോ കാറ്റാകും രാവണൻ അപഹരിച്ചോ?
കരിയിലയെന്നു അപമാനിച്ചുവോ?
പിന്നെ അമ്മയാം ഭൂമി അഭയമായോ?

ഭൂമി പിളര്ന്നോ അതോ നീ അലിഞ്ഞോ?
ഇലകൾ സീതയായി പുനര്ജനിച്ചോ?
ഇന്നും അലയുന്നുവോ  രാമനാം സൂര്യൻ?
നീയാം ഇലയെ പ്രണയിക്കുവാൻ!

Comments

  1. ഭൂമി പിളര്ന്നോ അതോ നീ അലിഞ്ഞോ?
    ഇലകൾ സീതയായി പുനര്ജനിച്ചോ?
    ഇന്നും അലയുന്നുവോ രാമനാം സൂര്യൻ?
    നീയാം ഇലയെ പ്രണയിക്കുവാൻ?
    Nalla comparison.
    Best wishes.

    ReplyDelete
  2. thank u doctor a nod some times have more power than a sword

    here i am getting not only a nod but a fine review, thank you so much for the blessings and wishes

    ReplyDelete
  3. വളരെ ഇഷ്ടമായി ഈ രാമസൂര്യന്‍
    ഈ പേരുപോലും പുതുമ ഉള്ളതായി
    ആശംസകള്‍

    ReplyDelete
  4. വളരെ സന്തോഷം ടീച്ചർ, ടീച്ചറുടെ ഒരു അഭിനന്ദനത്തിനു എനിക്ക് ഒരു A + ഗ്രേഡ് കിട്ടിയ സന്തോഷം ഉണ്ട്. സന്തോഷത്തോടെ നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!