Skip to main content

പുഴ


പുഴ ഇന്ന് ശാന്തമായ് ഒഴുകി
വെള്ളാരം കല്ലിൽ തട്ടി
ഈറ ചെടിയുടെ കവിളിൽ തലോടി
തിക്കി തിരക്കി അഴകായ് ഒഴുകി

വെയിലിൽ ചിരിച്ചു കിളിയെ തഴുകി
ആറ്റോരം വയലിൽ എത്തി നോക്കി
കളകളം ചിരിച്ചും ചെറുചുഴി എറിഞ്ഞും
കുളിരുള്ള വെള്ളം തെളിയായ് ഒഴുകി

മഴ പെയ്തിട്ടും.. കാറ്റൊന്നടിച്ചിട്ടും
പരൽമീൻ കുഞ്ഞുങ്ങൾ ഇക്കിളിയിട്ടിട്ടും
കരിയില പെണ്ണിനെ നീന്താൻ പഠിപ്പിച്ച്
നാടുകാണാ പുഴ അഴകായ് ഒഴുകി

അക്കര കാറ്റ് കിന്നാരം ചൊല്ലി
അത്തിപ്പഴകൂട്ടം അണ്ണാനും നല്കി
വേലിപ്പൂമരം പൂക്കളും നല്കി
നെടുവീർപ്പിൽ പുഴ കടലിലേക്കൊഴുകി

അലിയാൻ നേരം തിരിഞ്ഞൊന്നു നോക്കിയോ..
ആ മനസ്സൊന്നു മന്ത്രിച്ചുവോ

നാളെയും ..നാളെയും മണൽ തോണി
കാണാതിരുന്നെങ്ങിൽ...!!!!

Comments

  1. Baiju...puzhayude vedana....manaloottukare bhayannu ozhukendivarunna puzha....manushyar thanne puzhakale konnukondirikumpol...puzhaye snehikkunna nammalkkum enthenkilum cheyyende?puzha marikathirikkan....kavitha nannayirikkunnu,....aasamsakal....

    ReplyDelete
    Replies
    1. ടീച്ചർ നാം ഇന്ന് ജീവിക്കുന്നത് സാംസ്കാരിക ലോകത്താണ്, സംസ്കാരം ഉണ്ടായ സിന്ധു ബ്രഹ്മപുത്ര നദീതട സംസ്കാരങ്ങളിൽ നിന്ന് സാംസ്കാരിക ലോകത്തേക്കുള്ള അകലം മനുഷ്യനിൽ നിന്ന് ഫോസ്സിലുകളിലെക്കുള്ള ദൂരം എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നമുക്ക് എല്ലാത്തിന്റെയും ഫോസ്സിലുകൾ മതി! നദിയും പുഴയും നമ്മൾ ഫോസ്സിൽ ആക്കി കൊണ്ടിരിക്കുന്നു അത് വിഭജിച്, പുഴയെ എങ്ങിനെ വിഭജിക്കാം എന്ന് ചോദിച്ചാൽ കണ്ണീർ തുടച്ചു കൊണ്ട് പലതായി വിഭജിക്കാം, വെള്ളം ആയി, (aquarium , സ്വിമ്മിംഗ് പൂൾ) പിന്നെ മണലായി (വീട് ശവക്കല്ലറ) പിന്നെ മീനായി ഉണക്ക മീൻ) പിന്നെ എന്തെങ്ങിലും ബാക്കി ഉണ്ടെങ്കിൽ അത് റിയൽ എസ്റ്റുകാരനും ആക്രിക്കാരനും കൊടുക്കാം, പുഴയെ കണ്ടിട്ടുന്ടെന്നുള്ള സമാധാനത്തിൽ നമുക്ക്ക് ജീവിച്ചു തീര്ക്കാം, ഫോട്ടോ സൂക്ഷിക്കാം!

      ഒത്തിരി സന്തോഷം ടീച്ചർ, അധികം ആരും ശ്രദ്ടിക്കാതിരുന്ന ഒരു കൊച്ചു പുഴയെ കണ്ടതിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...