Skip to main content

ഇല ജലം എന്നിങ്ങനെ നിലത്തുവീഴൽ

ഇല പോലെ നിലത്തുവീണ മുദ്ര,
നൃത്തം വെച്ച് തിരയും
കുച്ചുപ്പുടി നർത്തകനായ ദൈവം

മണ്ണിൽ,
ജലത്തിനും നിലത്തിനും
ഇടയിൽ,
വേരിൻ്റെ മുദ്ര പോലെ മരം 
ഒരു പക്ഷേ മണ്ണിൽ പരതി
കാണിച്ചുകൊടുക്കുന്നത്

കാലിൽ, പ്രാചീനമായ ചിലമ്പുകൾ 
എഴുതി പഠിക്കും താളത്തിൽ
വാള് വളയും ഇടങ്ങളിൽ 
ദൈവം മുദ്രകൾ 
സൗകര്യപൂർവ്വം അവഗണിക്കുന്നു

ഒരുപക്ഷേ
പ്രാർത്ഥനകളും

കൂടുതൽ ഒച്ചകൾ ദൈവം
നിറങ്ങളിൽ എടുത്തണിയുന്നു
ഒരു പക്ഷേ വെളിച്ചപ്പാടിനെപ്പോലെ

ദൈവത്തിൻ്റെ കൈയ്യിലിരുന്ന് വാള്
അവഗണകളിലേക്ക് മാത്രം
വളയുന്നു
വെയിലേറ്റ് മൂർച്ച മാത്രം  തിളങ്ങുന്നു

തിളങ്ങുന്നുണ്ട് ദൈവവും
രാത്രി നക്ഷത്രമാകുവാൻ 
പോകുമോ ദൈവം എന്ന് സംശയിക്കുവാൻ വേണ്ടി മാത്രം
എനിക്കുള്ളതെല്ലാം രാത്രിയാവുന്നു

പട്ടിൻ്റെ ചോപ്പ്
ക്ഷമയുടെ മുദ്രയുള്ള കാറ്റ്
ജലമുദ്ര ധ്യാനമുദ്ര
എന്നിങ്ങനെ 
ചക്രവാളങ്ങളിൽ തൊടും കടൽ

വേദപുസ്തകങ്ങളിൽ ചെന്ന് തട്ടി
സത്യപ്രതിജ്ഞകൾ 
നിസ്സഹായരായി തിരിച്ചുവരുന്നിടത്ത്

പരമ്പരാഗതമായി ദൈവം
ആണയിടുന്ന താളം മാത്രം
കള്ളമാവുന്നതാവണം

മുരിങ്ങ മരത്തിൻ്റെ ഇല പോലെ വിശ്വാസികൾ കൊഴിയുന്നതിൻ്റെ
പ്രതിഫലനങ്ങൾ ദൈവങ്ങളിൽ

എന്നിട്ടും
എന്ത് രസമാണ് 
ദൈവം,
നൃത്തം ചെയ്യുമ്പോൾ
കാല് നിലത്തുതൊടുന്നത് കാണുവാൻ

കാല് നിലം എന്നിങ്ങന്നെ
അപരാഹ്നങ്ങൾ

വിരൽത്തുമ്പ് വട്ടം
മുരിങ്ങ മരത്തിൻ്റെ ഇല പോലെ
ഇരുട്ടിൻ്റെ വട്ടത്തിൽ രാത്രി മാത്രം 
നിലത്ത് തൊടുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...