Skip to main content

പഞ്ഞിക്കായകൾ ശ്മശാനങ്ങൾ

കാതുകളുടെ കാട്
മുഖങ്ങളെല്ലാം മൃഗങ്ങൾ
നഗ്നത,
മനുഷ്യരെ മാത്രം ആക്രമിക്കുന്നു

തുറന്നയിടങ്ങൾ നഷ്ടപ്പെടും മനുഷ്യർ എന്ന ലേഖനത്തിൽ
അപകർഷതാ ബോധത്തിനും പിന്നിൽ 
മൃഗങ്ങളെ പിന്തുടരുകയായിരുന്നു

ലജ്ജ പെറ്റുകിടക്കും
ഉടലിന്റെ മടയിൽ
പിന്തുടരുന്നതിന്റെ സടവെച്ച് കളിക്കും
നഗ്നതയുടെ കുഞ്ഞുങ്ങൾ 

പൂക്കളും നഗ്നതയും
അവയുടെ 
ആറുമണി ശ്മശാനങ്ങളും

നഗ്നതയുടെ 
കൊത്തുപണികളുള്ള ശിൽപ്പശാല 
പതിയേ ശ്മശാനമാകുന്നു
പൂക്കളുടെ വർഗ്ഗീയത സംസാരവിഷയമാവുന്നു

പങ്കെടുക്കുന്നവരെല്ലാം
പൂക്കളുടെ നഗ്നതക്കരികിലിരിക്കുന്നു
പൊടുന്നനെ നഗ്നതയില്ലാത്ത ഒരാൾ
കടന്നുവരവുകളുടെ അതിഥി

ഓരോരുത്തരും 
അവരവരുടെ
ശ്മശാനത്തിന്റെ അരികിലിരിക്കുന്നു

ഒരൊറ്റ ആശ്ചര്യചിഹ്നത്തെ മാത്രം
ഓരോരുത്തരും
താഴേക്കിറക്കുന്നു

ഓരോരുത്തരും അവരവരുടെ ആശ്ചര്യചിഹ്നത്തിന്റെ
അതിഥി

ഒരാശ്ചര്യചിഹ്നത്തേ മാത്രം ഉൾക്കൊള്ളും വിധം
അതിശയം മാത്രമാവും മനുഷ്യൻ

കടന്നുവരവിൽ നീല പുരട്ടി
ആകാശം ഇന്നൊരിത്തിരി സാവകാശം

ഒരു പൂർണ്ണവിരാമത്തെ കണ്ട്
മൃഗത്തെപ്പോലെ മുരളും
ആരുടേതുമല്ലാത്ത ഒരാശ്ചര്യചിഹ്നം

അതിഥികൾക്ക് സമാന്തരമായി
രൂപപ്പെടുന്നതെന്തും
പൂവാകുന്നതിൽ നിന്നും നഗ്നതയെ
ശലഭങ്ങൾ മാത്രം തടയുന്നു

അടക്കുവാനാകാതെ നഗ്നത മാത്രം
ബാക്കിയാവും വിധം
ശ്മശാനങ്ങൾ മാഞ്ഞുപോകുന്നു

മജ്ജകളുടെ ലൈബ്രറിയിൽ
എല്ലുകൾ എടുക്കുന്നതെന്തും
ഉടലുകൾ വായന എന്നിവയുടെ അടുക്ക്

ലജ്ജകളുടെ ബുദ്ധൻ
ശംഖുപുഷ്പഭാഷയുടെ ഉടമ

ഉന്മാദശിൽപ്പങ്ങൾ മറിച്ചുനോക്കിയിരിക്കും
ആകാശത്തിന്റെ അർദ്ധനഗ്നത

നിന്നെയൊന്നു മറിച്ചുനോക്കുന്നുണ്ട്
നീന്തലിന്റെ പുസ്തകം എടുക്കുവാൻ
വരും മീനുകൾ

ദീർഘദൂരയാത്രയുടെ നിശ്വാസമുള്ള
എന്റെ കാതിന്റെ മീൻ നീന്തിച്ചെല്ലും
ശംഖ്പുഷ്പബുദ്ധനോട്

ജാലകങ്ങളിൽ നിന്നും 
നോവ് എത്തിനോക്കും അഴിയുള്ള
കടി കൊടുത്തുവിടുന്നു
ഇനിയും ഒരു ഉടലും നഗ്നതയുമറിയാത്തത്

വെള്ളാരങ്കല്ലിന്റെ ധ്യാനമുള്ള
വിരൽത്തുമ്പിലെ ശംഖുപുഷ്പബുദ്ധൻ
ആവർത്തിക്കുന്നു
ശംഖുപുഷ്പഭാഷകളുടെ ഉടമ

ഐസ്പോലെ അലിയും 
ജാലകം തുറക്കുന്നു
അലിയും മുമ്പ് അഴികളിൽ
മുറുകേ പിടിക്കുന്നു

ഓരോ വിരലുകളും അതിശയത്തിന്റെ
ലായനികൾ

ഓരോ വിരലുകൾക്കും
ഓരോ ശ്മശാനങ്ങൾ,
അതും മാഞ്ഞുപോയത്
വിരലുകൾ അത് മാത്രം തിരയുന്നു

മഞ്ഞിന്റെ ആത്മാക്കളെപ്പറ്റി
അപ്പൂപ്പന്താടിയോട്
 പ്രണയത്തിലാവുന്നതിനേപ്പറ്റി
പഞ്ഞിക്കായോട്

ചന്ദ്രന്റെ അതിഥി എന്ന നിലയിൽ
ചന്ദ്രക്കലയിൽ പങ്കെടുക്കുന്നു
മടങ്ങുന്നു

മിനുങ്ങുന്നതിന്റെ തൊട്ടിലിൽ
മിന്നാംമിനുങ്ങുകൾ മയങ്ങുവാൻ
കിടക്കുന്ന നേരത്ത്

പഞ്ഞി മരത്തിന്റെ ഇല,
ചന്ദ്രനാവുന്നതിന്റെ സാധ്യതകളേപ്പറ്റി

തുണികൊണ്ടുള്ള നിലാവ്
രാത്രി ആലോചിക്കുന്ന ശബ്ദത്തിൽ

മഞ്ഞിന്റെ മടക്കത്തിൽ
ചന്ദ്രനും പങ്കെടുക്കുന്നു
പലായന ചന്ദ്രൻ
എന്ന പേരിൽ മഞ്ഞ് തടയുന്നു

പലായനങ്ങളുടെ മാറുള്ള
അമ്മയുടെ മടിയിൽ 
കുഞ്ഞെന്ന പോലെ ചന്ദ്രൻ

ശലഭങ്ങളുടെ,
അപകർഷതാബോധത്തിൽ തൊടുന്നു
എന്റെ അപകർഷതാബോധത്തിനാണ്
കൂടുതൽ ഭംഗി എന്ന് വിചാരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ