Skip to main content

ജമന്തികളോടൊപ്പം

ജമന്തികളോടൊപ്പം 
ജമന്തിപ്പൂക്കളുടെ ഗ്രാമത്തിൽ
ബുദ്ധജമന്തി

വെയിലിന്റെ പശ 
കൊണ്ടൊട്ടിച്ച
സൂര്യൻ
അന്തിമയങ്ങും മുമ്പ്

ജമന്തി
ബുദ്ധനോടൊപ്പം ഒരന്തിമയങ്ങിയ പൂവാകുന്നു

അധികം വരുന്ന ജമന്തിനിറം
ഒരു ബുദ്ധഭിക്ഷു 
വസ്ത്രത്തിൽ പുരട്ടുന്നത് പോലെ

അധികം വരുന്ന ധ്യാനം തലയിൽ തേച്ച്
ഗ്രാമത്തിലേയ്ക്ക്
പോസ്റ്റ്മാനേപ്പോലെ 
സ്ഥലംമാറി വരുന്നൊരാൾ
ബുദ്ധനാണെന്നിരിക്കട്ടെ

ഒന്നോർത്താൽ
എന്നും ഒരു സന്ധ്യ അധികം വരുന്നയിടം
ഗ്രാമമാകുന്നുണ്ട്

ഒരു ഓർമ്മ എടുത്തുവെച്ച് ജമന്തിപ്പൂവാകുന്ന ഇടത്തിലൂടെ സഞ്ചരിയ്ക്കുന്ന ഒരാൾ
ജമന്തിപ്പാടത്തിലെത്തുമ്പോൾ
ജമന്തിപ്പൂവായി
തിരിഞ്ഞുനോട്ടം ഇറുത്തെടുക്കും പോലെ

ജമന്തിപ്പൂവ് ആവശ്യപ്പെടുന്ന നിർത്ത്
ഒരുപക്ഷേ
തമിഴ്ഗ്രാമത്തിലൂടെ ഓടുന്ന
ഒരു ബസ്സ് പോലെ
എന്റെ കവിത പാലിക്കേണ്ടതുണ്ട്

അങ്ങിനെ നിർത്തിയാൽ
എന്റെ കവിതയിൽ നിന്നും ഇറങ്ങിയേക്കാവുന്ന ജമന്തിപ്പൂവ്

നീട്ടിത്തുപ്പ് ഒഴിവാക്കി
ബന്ദിചേർത്ത മുറുക്കാൻ
മുറുക്കിയിരിക്കും നിറങ്ങൾ

ആദ്യം കാണുന്ന നിറത്തിനോട് ചോദിച്ചേക്കാവുന്ന വഴി
അതിലൂടെയാണ് ഇനി നടത്തം
അതും ജമന്തിപ്പൂക്കൾ പുരണ്ടത്

കടന്നുപോകണം
പൂക്കളുടെ കൊന്തിത്തൊട്ട് കളിയിലെ
ജണ്ടുമല്ലി, ബന്തി, കൊണ്ടപ്പൂവ്
ചെട്ടിമല്ലീ എന്നീ ചുവടുകൾ

എത്തുമ്പോൾ
പകലിന്റെ കൊമ്പുകൾ
വേനലോളം കുലുക്കി
നിറം മറികടന്ന്
ഒരൽപ്പം അല്ല ചേർത്താൽ,
ഋതു അതിന്റെ നിറം.
ഒരു ജല്ലിക്കെട്ട് കാളയാവും
സൂര്യൻ

അരികിൽ ജമന്തിപ്പൂ വിരിഞ്ഞുനിൽക്കും
ധ്യാനഋഷഭം
മഞ്ഞുവിരട്ടൽ എന്ന ഗ്രാമീണ പദം

കൊമ്പിൽ തൂങ്ങി മെരുക്കുമോ
എന്തിനും പോന്ന
ഒരു താൽക്കാലിക 
തമിഴ് യുവാവാകുമോ
അവസാനം നീട്ടുള്ള
തമിഴ്ഭാഷയോളം 
കാത് ഞാത്തിയിട്ട ബുദ്ധൻ?

പാതിയടഞ്ഞ ധ്യാന ഇമകൾക്ക്
താഴെ
മെരുക്കം ഒരു ജമന്തിപ്പൂവ്

നടത്തത്തിൽ
മടക്കം കലർത്തിയാൽ
നടക്കാതെപോയ ജല്ലിക്കട്ടിലെ
കാളയാവും സൂര്യൻ

ഇപ്പോൾ
പ്രാർത്ഥനയിൽ
പൂക്കളോടൊപ്പം 
ജമന്തിപ്പൂക്കളുടെ ഗ്രാമത്തിൽ
ജമന്തിബുദ്ധൻ.

Comments

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ