Skip to main content

ഉൾക്കൊള്ളിക്കുന്നതിന്റെ ചടങ്ങുകൾ

പൂത്തുതുടങ്ങുന്ന,
വാക്കിന്റെ ജാക്കിവെച്ച് പൊക്കി
മാറ്റിയിടാത്ത
ഭ്രാന്തിന്റെ 
നാലുചക്രങ്ങളിൽ
ഒന്ന് 

മുക്കൂറ്റിക്കും മഞ്ഞയ്ക്കും ഇടയിൽ
തിരഞ്ഞുപോകുന്ന
മൂന്നു പൂക്കളിൽ ഒന്നാവുകയായിരുന്നു
കവിത

പൂത്തുതുടങ്ങിയിരിയ്ക്കുന്നു
വല്ലാതെ 
എങ്ങും കവിത എന്നൊന്നില്ല 
എന്ന തോന്നലും

വാക്കുകൾ കൊഴിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ
ശൂന്യത, 
ഇടങ്ങളുടെ വൈക്കോൽ തുറു

അയവിറക്കുന്ന ശിൽപ്പങ്ങൾക്കിടയിൽ
മേയുന്നതെന്തും സമയത്തിന്റെ പശു

ചോട്ടിൽ ഞെട്ടിൽ
നീലനിറത്തിന്റെ മേഘമുള്ള
നീലമല്ലിപ്പൂവ്

കൊഴിയുന്നതിന് മുമ്പ്
പൂവിൽ നിന്നും 
പവിഴം അഴിച്ചെടുത്ത
പോലെ
ചുവപ്പും എന്നോ അഴിഞ്ഞുപോയ
ഒന്ന്
കാറ്റുപോലും 
അറ്റങ്ങളിൽ ഒന്നുമില്ലാത്ത
ഒന്നിന്റെ കയറിഴച്ചിൽ

മൊട്ട് തിരഞ്ഞുകണ്ടെത്തും
മാറ്റത്തിന്റെ അറ്റമുള്ള പൂവ്
കനവാലില

മഴക്കോള് പോലെ 
മുമ്പ് എന്ന ഒന്നിന്റെ 
ഉരുണ്ടുകൂടുന്ന ശൂന്യത

കഴുത്ത് 
നീലമഴക്കോളുകൾ സൂക്ഷിക്കുന്ന
ഇടം

കഴുത്തിൽ 
പെയ്ത്തിന്റെ പാമ്പുകൾ ഇഴയും
ശിവനാകുന്നില്ല മഴ

മൂളിയുണ്ടാക്കും തുള്ളികളിൽ
തൂക്കിയിടും
മഴഗന്ധിയാം ഉടൽ
ഡമരുകവുമാവുന്നില്ല

പാദങ്ങൾക്കഞ്ചുതുള്ളികൾ
പാദസരങ്ങൾക്ക് 
അയ്യായിരം തുള്ളികൾ
അതും ഇറ്റിത്തുടങ്ങും
ജലനിഷേധിയാം ഇളനീലത്തുള്ളികൾ

ഉടൽ നഗ്നതയുടെ ഒരു തുള്ളി
ഇറ്റുന്നതിന്റെ അരക്കെട്ടുള്ളത്

തുള്ളിയുടെ ഞെട്ടുകളിൽ
മഴ 
തോർച്ചയുടെ ചില്ലകളുള്ള 
ഒരു മരം

അതിൽ
കൂടുകൂട്ടുന്നതെല്ലാം
പെയ്ത്തിന്റെ കിളികൾ
ചലനങ്ങൾ ഇറ്റിയ്ക്കും
പെയ്ത്താലില

മഴ 
തുള്ളികളിൽ
പെയ്ത്തിന്റെ കൂടുകൾ അഴിയും തൂക്കണാംകുരുവി

മാനം മെല്ലെ 
കിളികളും അഴിയ്ക്കുന്ന ഇടമാവുന്നു

സായാഹ്നം
കിളികൾ ചേക്കേറുന്നതിന്റെ ആകൃതികൾ
തൂക്കിയിടും ഇടം

തുള്ളികളുള്ള ശൂന്യത പോലെ
മേഘത്തിനെ നഗ്നമാക്കി
പെയ്ത്തഴിക്കുന്ന ഒന്ന്

തോരുന്നതിന്റെ 
രത്നച്ചുരുക്കങ്ങളിൽ
മഴ

മെല്ലേ 
അതിലും മെല്ലെ
വെയിലൊരു കല്ല്

അസ്തമയത്തിന്റെ അഹിംസകളിൽ
പൊടുന്നനേ
സൂര്യൻ ഒരു രാജ്യം

തിരകൾ കെട്ടിവെച്ച കടൽ
തൂവലുകളുടെ ഉപ്പ്
കിളി ചേക്കേറുന്നതിന്റെ ഗാന്ധി.

തൊട്ടെടുക്കുവാൻ നിഴൽ
എന്റെ വിരലുകളെ 
അനുവദിയ്ക്കുമെങ്കിൽ
മാത്രം
നിലാവിന്റെ ബോണറ്റ് പൊക്കിവെച്ച്
നോക്കിനിൽക്കും ചന്ദ്രനെ
എനിയ്ക്കീ കവിതയുടെ അവസാനം
ഉൾക്കൊള്ളിയ്ക്കുവാനായേക്കും.

Comments

  1. അഴിഞ്ഞുപോകുമ്പോഴുള്ള കാഴ്ച്ചകൾ

    ReplyDelete
  2. നിലാവിന്റെ ബോണറ്റ് പൊക്കിവെച്ച്
    നോക്കിനിൽക്കും ചന്ദ്രനെ
    എനിയ്ക്കീ കവിതയുടെ അവസാനം
    ഉൾക്കൊള്ളിയ്ക്കുവാനായേക്കും.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...