Skip to main content

ചാറ്റൽ നടത്തം

സഞ്ചരിയ്ക്കുകയായിരുന്നു
സഞ്ചാരത്തിന്റെ വ്യാകരണം വന്ന്
വാക്യം പരിശോധിച്ചു
വാചകം ശരിവെച്ചു.
നിശ്ചലമായി നിൽക്കുന്ന മരത്തിനെ കണ്ടു
ഇലയുടെ ആകൃതിയിൽ
നിശ്ചലത നിർത്തി
സഞ്ചാരത്തിന് പുറത്തിറങ്ങി

മരത്തിന്റെ നിശ്ചലതയെ
ബഹുമാനിക്കണമെന്ന്
തോന്നി

കൂടെ പറന്നു
ബഹുമാനത്തിന്റെ ചിറകുള്ള ശലഭം
അതിന് നിശ്ചലതയുടെ നിറമുണ്ടായി വന്നു

മുറിക്കപ്പെട്ടതിന് ശേഷവും
സ്ഥലവും കാലവും  ചേർന്ന്
മരത്തിന്റെ പ്രതിമ
മരം നിന്നിടത്ത് നിലനിർത്തുന്നുണ്ടെന്ന്
തോന്നി.

സ്വയം തോന്നലിന്റെ പ്രതിമയാവുകയായിരുന്നു

പന്നൽച്ചെടിയുടെ പച്ചയില ചേർന്ന പൗരാണികമായ
തണൽ പോലെ
ഉപമയുടെ പ്രതിമ
നിന്നിടത്തുനിന്നു ചലിച്ചു

സമാധിയായതിന് ശേഷം
എന്ന്
പൂമ്പാറ്റകളാൽ തിരുത്തപ്പെട്ട
ഇപ്പോൾ സഞ്ചാരികളുടെ വഴികാട്ടിയായി
ജോലി ചെയ്യുന്ന ശലഭം
പൂർത്തിയാകാത്ത വാചകത്തിൽ വന്നിരുന്നു.

വഴിയിൽ
മരണം ഉപേക്ഷിക്കും വിധം
ചുറ്റും കൂടിയ കാഴ്ച്ചകളുണ്ടായി
അതിന് അടിമയുമായി
പിന്നെ നടന്നു

മരം മുറിച്ചവർക്കുള്ള തണൽ
മരം മുറിയ്ക്കാത്തവർക്കുള്ള തണൽ
എന്ന് മുറിച്ച മരത്തിന്റെ രണ്ടായി
പിളർന്ന ഒരു ചില്ലയുണ്ടായി.

അത് കാഴ്ച്ചകൾക്ക് ശേഷം
പ്രതിമകൾക്ക് വിധേയമായി
മുറിയ്ക്കപ്പെടാത്ത മരങ്ങൾക്ക് മാത്രമായി
പരിമിതപ്പെടുത്തുന്നു.

ചാറ്റൽ മഴയുടെ കാലടികൾ ഉള്ള മനുഷ്യനാവുന്നു

വേദനയുടെ ഏറ്റവും ചെറിയ തുട്ട്
പൊക്കിൽക്കൊടിയുടെ തൂവലുള്ള കിളി
ചേക്കേറലിന്റെ കൂടുള്ള കിളിയോട്
ചോദിയ്ക്കുന്ന ചില്ല

ചോദ്യങ്ങളുടെ ഒടിഞ്ഞ
ചുള്ളിക്കമ്പുകളുണ്ടായി

തന്നിലേയ്ക്ക് എന്ന്
ചുരുങ്ങുന്ന വേരുകൾ
ശിശിരകലയുള്ള ചന്ദ്രൻ
ഇലയുടെ ആകൃതിയിൽ കൊഴിയും
നിലാവ്

തുറക്കപ്പെട്ട
ഇന്നലെയുടെ ജാലകം
ഇന്നിലേയ്ക്ക് നോക്കി നിൽക്കും
കാഴ്ച്ചയുണ്ടായി കണ്ണിൽ

ചലിയ്ക്കുന്ന
പ്രതിബിംബങ്ങളുടെ ഇലയുള്ള
മരമാവുന്നു

ഇമകൾ കൊഴിഞ്ഞും
കുഞ്ഞുവിരലുകൾ മാത്രം പെയ്തും
ഒരു ചാറ്റൽ നടത്തം
പൂർത്തിയാക്കുന്നു.


Comments

  1. തുറക്കപ്പെട്ട
    ഇന്നലെയുടെ ജാലകം
    ഇന്നിലേയ്ക്ക് നോക്കി നിൽക്കും
    കാഴ്ച്ചയുണ്ടായി കണ്ണിൽ

    ചലിയ്ക്കുന്ന
    പ്രതിബിംബങ്ങളുടെ ഇലയുള്ള
    മരമാവുന്നു

    ReplyDelete
  2. ചലിയ്ക്കുന്ന
    പ്രതിബിംബങ്ങളുടെ ഇലയുള്ള
    മരമാവുന്നു
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!