Skip to main content

മൂന്നാമത്തെ മകൻ രാമൻ

തീപിടിച്ചു
പടരല്ലേ വിരലുകളാണെന്ന്
പറഞ്ഞു മനസ്സിലാക്കി
ഉടലിനെ

കവിതയായില്ലേ
എന്നു തിരിച്ചുചോദിച്ചു
കുഴച്ചു തിരിച്ചുവെച്ചു വിരലുകൾ.

മണ്ണിൽ കൊഴിഞ്ഞു കിടന്നു കണ്ണുകൾ
നുള്ളി പ്പെറുക്കിയെടുത്തു
തിരിച്ചുപോയി അണ്ണാറക്കണ്ണൻമാർ.
വഴികളുണ്ടായി

വിരലുകൾ ഒഴുകിപ്പോയ
മൂന്ന് വരകൾക്കടിയിലൂടെ ഊറിയിറങ്ങി
തരിശ്ശായി കിടന്നു ഉടലുകൾ

കടലുകളുണ്ടായി എന്ന്,
എഴുത്ത് തുളുമ്പി
അരുതരുത് വിരലുകൾ തടഞ്ഞു
ഏറ്റവും പുതിയനര വളർന്ന്
ആ വരി പൂർണ്ണമായും മായ്ച്ചു

ആ നര കൊഴിഞ്ഞുവോ എന്ന് മാത്രം
മായുന്നതിന് മുമ്പ്
ഉറപ്പിച്ചൂ വരി.

പത്തിടങ്ങളിൽ പത്തുടൽ
കൂട്ടിവെച്ച്
പത്തുതലയുള്ള അണ്ണാൻ
ഓരോ തലയ്ക്കും പത്തുവാലുകൾ
പത്തു നരകൾ
ചിലച്ചും ചലിപ്പിച്ചും
അനുവദിച്ചു.

തലയാട്ടി ഞാൻ ശരിവെച്ചു.
എട്ടാമത്തെ വിരൽ വന്നു നൂത്തുതൊട്ടു ദൈവം

മഴയെ ഞാൻ രഹസ്യമായി
അംഗീകരിച്ചു.
പരസ്യമായി നനഞ്ഞു
മഴ വൃദ്ധനായി.

നിറമിളകിപ്പോയതിന്റെ
പാട്
ചിരിയായി മാഞ്ഞുകിടന്നു
മുഖത്ത്.

കുടഞ്ഞു കളഞ്ഞു പുലരി

ചാരം വാരാൻ അമ്മയ്ക്ക്
വിരലുകൾ സമ്മാനിച്ചു
മൂന്നാമത്തെ മകനാവുന്നു
രാമൻ.

Comments

  1. ദൗത്യം നിറവേറ്റിയ മൂന്നാമത്തെ മകൻ രാമൻ ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!