Skip to main content

ഉറപ്പ്

മനസ് കൊണ്ട്
ഒരു മലയാകണം
അയാൾ

അവളോ
അവിടെ
ഉടൽ കൊണ്ട് തീർത്ഥാടനത്തിന്
വന്ന
ഒരുവൾ

കയറുന്ന ഉയരവും
അവൾ തന്നെ
കൊണ്ടുവരുന്നതാകണം

കുന്നിറങ്ങി ഊറിവരുന്നുണ്ട്
എന്നോ
അവരുടെ ആരവങ്ങൾ
മുകളിലേയ്ക്ക്
കൊണ്ടുപോയ
കുതിരകൾ

അവ ആദ്യം
അവൾക്കും
പിന്നെ മലയ്ക്കും
മല പതിയേ
എന്നോ
പെയ്ത മഴയ്ക്കും
വഴിമാറി കൊടുക്കുന്നു.

വഴുക്കുന്നുണ്ടാവണം
വഴികൾ

ഇരുട്ടിയിട്ടുണ്ടാവണം

അവന്റെ ചുണ്ടുകൾ
അവളുടെ പണ്ടത്തെ
വഴിവിളക്കുകൾ

ഇപ്പോഴതാരോ
ഊതിക്കെടുത്തിയിരിയ്ക്കുന്നു

അവർക്കിടയിൽ 
ചുംബനങ്ങൾ
ഇപ്പോൾ
വഴിതെറ്റിയ സഞ്ചാരികൾ

രാത്രികൾ
എന്നും
അവർക്കിടയിൽ
അതിശയങ്ങൾ
അവ
ആമ്പൽപ്പൂക്കളായി
വിരിഞ്ഞ് പോകുന്നതാകണം

എന്നിരുന്നാലും
ഞെട്ടു കൊണ്ട് വിയോജിക്കുവാനുള്ള
മൊട്ടിന്റെ മോഹത്തെ
കാലം പൂവാക്കി കൊടുത്തതാവണം

ഉടലരികുകൾ
മാത്രം അകലങ്ങളിലേയ്ക്ക്
വിരിഞ്ഞതാവണം

ശരിയാവണം
ഭ്രമണത്തിന്റെ മൊട്ട്
വിരിഞ്ഞതാവണം
ഭൂമി

നിലാവിന്റെ നീരാവി
അത്രമേൽ ഖനീഭവിച്ച്
ചന്ദ്രനുമായതാവണം

എഴുത്തിന്റെ ഇരുട്ടിൽ
വാക്കല്ല
വായന തന്നെയാണ് സത്യം

അത്രമേൽ ഇരുട്ടത്ത്
കിടന്ന് കളഞ്ഞുകിട്ടിയിട്ടുണ്ട്
വെയിലിന്റെ ഒരു കോശം
ഭൂമിയത്
ആകാശത്തിന്റെ മൈക്രോസ്കോപ്പിലൂടെ
നോക്കി
വലുതാക്കുന്നതാവണം
സൂര്യനാവുന്നതാവണം

മതി
നേരം വെളുത്തു വരുന്നു

കാത്തിരിപ്പിന്റെ പാതിയുമാതി
ഒരാൾക്കെങ്കിലും
തിരിച്ചു പോകേണ്ടതുണ്ട്

ഇനി
ഈ വൈകിയ വേളയിൽ
പൊട്ടാൻ വൈകുന്ന തെറ്റിന്
അവർക്ക്
കുമിളകളുടെ
ദൈവത്തെ ആരാധിക്കേണ്ടതുണ്ടാവും....
ഉറപ്പ്!

Comments

  1. മനസ്സുകൊണ്ട് മലയായവനിലേക്ക്
    തീർഥാടനം പോകുന്ന അവൾ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!