Skip to main content

ജാഥയെ കുറിച്ച്

എത്ര ശക്തമായ വാക്കാണ്
ജാഥ

കഥയില്ലാത്തവരുടെ
സ്വതന്ത്രജാഥകളാണ്
കവിതകൾ

ചിലപ്പോൾ വലത്തേയ്ക്കുള്ളവ

ചിലപ്പോൾ
ഇടത്തേയ്ക്ക് ഒരൽപ്പം
ചരിവുള്ള
സാഹിത്യത്തിലെ
സമരരൂപം

കവിതയെഴുതുമ്പോൾ
ഒരു ജാഥയിൽ
പങ്കെടുക്കുകയാണ്
നൃത്തം വെയ്ക്കുന്ന മറ്റൊരാൾ

ജാഥകൾ കാണാൻ
തുറന്നു വെച്ചിരിക്കുന്ന
കടകളാവുന്ന
കവലകൾ

അപ്പോൾ അവിടെ
ഉയർന്ന അളവിൽ
മുദ്രാവാക്യങ്ങൾ
വാങ്ങി
കുറഞ്ഞ ചെലവിൽ
വിൽക്കപ്പെടുന്ന
സമരങ്ങൾ

2

രൂപപ്പെടുന്ന
ഒരലസത
മഴയ്ക്കും മേഘത്തിനുമിടയിൽ
കടന്നുപോകുന്നൊരു മന്ദാരം

എവിടെയോ
അഴിയുന്നൊരു കുടുക്ക്
ജാഥയ്ക്കും
മുലയ്ക്കും
തമ്മിലെന്ത്?

3

അവരവരുടെ ഇടങ്ങളിലേയ്ക്ക്
ജാഥ കഴിഞ്ഞ്
തിരിച്ചുപോകാനുള്ള
വ്യത്യസ്ഥ വേഗതകൾ
ഓർത്തുവെയ്ക്കുന്ന
തിരക്കിലാണ്
കടന്നുപോകുന്നവരുടെ
കാലുകൾ

ഇതിനിടയിലും
ബാനർ പിടിച്ച്
മുന്നിൽ നടക്കുന്ന രണ്ടുപേരുടെ
രണ്ടുതരം നിശബ്ദതകിട്ടുന്ന
ഇടം തേടി
രാത്രി മുഴുവൻ
നടക്കുന്ന നിലാവ്

ആളില്ലാത്ത ജാഥയിൽ
പങ്കെടുക്കുന്ന
രാത്രി

4

കുറച്ചകലെ
മുറിച്ച മൂവാണ്ടൻ മാവിന്റെ
മുറിക്കാതെ നിർത്തിയിരിക്കുന്ന
മൂന്നാമത്തെ കൊമ്പിന്റെ
വിജനതപൂത്തുനിൽക്കുന്ന
ഇടത്തിൽ നിന്നും
ജംഗ്ഷന്റെ
ഇടത്തോട്ടുള്ള
തിരിച്ചു വരാനുള്ള വളവ് ഇനിയും
എടുത്ത് തീർന്നിട്ടുണ്ടാവില്ല
വളഞ്ഞ് വരുന്തോറും
കൈകൾ ഉയർന്നുതാഴുന്ന
അതേ ജാഥയുടെ
പിൻവശം

ചില ജാഥകൾ എങ്കിലും
ജനിച്ച രതിയെ
പിറകിലേയ്ക്ക് പോയി
തൊടലാണ്

ചരിച്ചിട്ട രണ്ട്
സമാന്തരജാഥകളല്ലാതെ
എന്താണ്
പണ്ട് കാലത്തെ രതി

എന്നിട്ടും
മനസ്സിലാകുന്നില്ല
ജാഥ കഴിഞ്ഞ്
തിരിച്ചുപോകുന്ന
ഒരു രാഷ്ട്രീയപാർട്ടിയുടെ
ഏകാന്തത.....

Comments

  1. ജാഥ കഴിഞ്ഞ് തിരിച്ചുപോകുന്ന
    ഒരു രാഷ്ട്രീയപാർട്ടിയുടെ ഏകാന്തത...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...