Skip to main content

ആരാധന



ഞാനൊരിക്കലും തെറ്റിച്ചു
നടന്നിട്ടില്ല

കുപ്പായമോ
അതിന്റെ കുടുക്കോ
സ്ഥാനം തെറ്റിച്ചിട്ടിട്ടില്ല

മറ്റൊരാളുടെ കുപ്പായക്കുടുക്ക്
അനുവാദമില്ലാതെ
അഴിച്ചിട്ടില്ല

തെറ്റുകാരൻ അവനാണ്
ഞങ്ങളുടെ തുന്നൽക്കാരൻ

അയാൾ
അറ്റമില്ലാത്ത നൂലിൽ
തിരിച്ചിട്ട തുന്നൽ യന്ത്രങ്ങളിൽ
തല തിരിഞ്ഞിരുന്നു മാത്രം
എപ്പോഴും
ഞങ്ങളുടെ കുപ്പായങ്ങൾ
തുന്നുന്നു

സ്വന്തമായി
ഞങ്ങൾക്ക്
വസ്ത്രങ്ങളില്ല

സ്വന്തമായി അയാൾക്ക് യന്ത്രങ്ങളും

ആകെയുള്ളത്
നഗ്നതയ്ക്ക്
സ്ത്രീധനം പോലെ
കിട്ടിയ സ്വാതന്ത്ര്യമാണ്

സ്വാതന്ത്ര്യത്തേക്കാൾ
നഗ്നമായി
ഞങ്ങളുടെ നാട്ടിൽ ഒന്നുമില്ല

അത് ഞങ്ങളിൽ നിന്നും
മറച്ചുപിടിക്കുവാൻ
ഞങ്ങളെ ഓരോരുത്തരേയും കൊണ്ട്
മറ്റാരുടേയോ
അളവിൽ തുന്നിയ വസ്ത്രങ്ങൾ
കാലാകാലങ്ങളായി ഞങ്ങളെ
നിർബന്ധമായി
ധരിപ്പിക്കുന്ന
ചടങ്ങാണ്
ജനാധിപത്യം

ജനങ്ങളെന്ന നിലയിൽ
ഞങ്ങളോരോരുത്തരുടേയും
നഗ്നത കുറഞ്ഞു വരുന്ന
സാഹചര്യത്തിൽ

ശിശിരകാലമരങ്ങളെ മാതൃകയാക്കി
ശരീരങ്ങളിൽ നിന്നും
വസ്ത്രങ്ങൾ അഴിച്ചു വാങ്ങി,
താഴേയ്ക്ക്
തിരിച്ചു തുന്നിയ കീശകളെ
കുപ്പായമായി പ്രഖ്യാപിക്കുവാനുള്ള
നടപടികൾ
ഏതാണ്ട്
പൂർത്തിയായിക്കഴിഞ്ഞിരിക്കുകയാണ്

അതിനിടയിൽ,

നഗ്നമാക്കപ്പെട്ട ഇടവേളയിൽ
സ്വന്തം ഉടലിൽ
ആത്മഹത്യയുടെ ശിൽപ്പം
കൊത്തിക്കൊണ്ടിരുന്ന
ഒരു കൂട്ടം ആൾക്കാർ,
അത് പൂർത്തിയാക്കാതെ;
കൈയ്യിൽ കിട്ടിയ
കച്ചിൽ തുരുമ്പിനെ
യുദ്ധകാല അടിസ്ഥാനത്തിൽ
ആരാധിക്കുന്ന തിരക്കിലാണ്!

Comments

  1. കൈയ്യിൽ കിട്ടിയ
    കച്ചിൽ തുരുമ്പിനെ
    യുദ്ധകാല അടിസ്ഥാനത്തിൽ
    ആരാധിക്കുന്ന തിരക്കിലാണ്!
    ആശംസകള്‍

    ReplyDelete
  2. ആകെയുള്ളത് നഗ്നതയ്ക്ക്
    സ്ത്രീധനം പോലെ കിട്ടിയ സ്വാതന്ത്ര്യം...

    അത് ഞങ്ങളിൽ നിന്നും മറച്ചുപിടിക്കുവാൻ
    ഞങ്ങളെ ഓരോരുത്തരേയും കൊണ്ട്
    മറ്റാരുടേയോ അളവിൽ തുന്നിയ വസ്ത്രങ്ങൾ
    കാലാകാലങ്ങളായി ഞങ്ങളെ നിർബന്ധമായി
    ധരിപ്പിക്കുന്ന ചടങ്ങാണ് ജനാധിപത്യം ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!