Skip to main content

വാക്കിനെക്കുറിച്ച് രണ്ട് വാക്ക്

കഴിഞ്ഞ ജന്മത്തിൽ
ആരോ
അതിക്രൂരമായി
കൊലപ്പെടുത്തിയ ഒരാളാവണം
അയാൾ

അത് കൊണ്ട് അയാൾ
ഞാനാവാം
ഞാൻ കൊല്ലപ്പെടുന്നത്
വരെ
നിങ്ങളാവാം

അത് വരെ
കൊലയാളി
സമയമാകാം

അത്രയും നിസ്സഹായതയോടെ
ആ മരണം
നോക്കിനിൽക്കേണ്ടി വന്ന
അയാളുടെ വെളുത്തകുതിര
കറുത്ത്
കുതറി
രാത്രിയായതാവാം

അങ്ങിനെ എത്രയോ
ജന്മങ്ങളുടെ
നക്ഷത്രവെളിച്ചങ്ങൾ
കടന്നാവണം
ആ രാത്രി
അക്ഷരാർത്ഥത്തിൽ
കുതിരയെ
അനുസ്മരിപ്പിക്കുന്ന
എന്റെ
കവിതയിലെ
കറുത്ത വാക്കുകളായത്

കറുത്തതായത് കൊണ്ട്
ഒരു മരണത്തിനും
വിട്ടുകൊടുക്കാതെ
പരിക്കേറ്റിട്ടും
എന്നേയും കൊണ്ട്
കവിതകളിലൂടെ
ധീരമായി
മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്നുത്

അട്ടഹസിക്കുന്ന ഇരുട്ടിന്റെ
പരിഹാസം
നിങ്ങൾ കേൾക്കുന്നുണ്ടാവും

കാലുകൾ ഇല്ലാത്ത
കുതിര എന്ന നിലയിൽ
അർഥം കുറച്ചുയർത്തി
വെയ്ക്കുന്ന
വാക്കുകളുടെ ഒച്ചകൾ
കവിതകളാകുന്നതാവും

അവ പിന്നെ
കടന്നു പോകുന
വഴികളിൽ
പൂവുകളായി വിരിയുന്നതാവും

വീണ്ടും തളിർക്കുവാൻ
വായനയുടെ ആമ്പൽപ്പൂക്കളായി
വെള്ളത്തിൽ
മാത്രം വാടിവീഴുന്നതാവും

കുതിച്ചു പായുന്ന
വാക്കുകളുടെ
കറുത്തകുതിരകൾ
പൂട്ടിയ
രഥങ്ങളാവണം വിരലുകൾ

നഖങ്ങൾ അന്നത്തെ
കേട്ട് തഴമ്പിച്ച
കുളമ്പടിയൊച്ചകളാവണം

കുതിരകളെന്നെ നിലയിൽ
തളരാത്ത വാക്കുകൾ
ഓരോ വരികളിൽ വെച്ചും
വെട്ടേൽക്കുമ്പോഴും
പരിക്കേറ്റ്
താഴെവീഴുമ്പോഴും
എഴുത്തുകാരനെന്ന നിലയിൽ
ഇപ്പോൾ നിസ്സഹായനായി നോക്കി
നിൽക്കുന്നത്
ഞാനാവണം!

Comments

  1. കുറെ നാലായി ബ്ലോഗിലൊന്നും പോകാത്തതുകൊണ്ട് വായന നടക്കുന്നില്ല.

    ഇത് കൊള്ളാം ബൈജുഭായ്!!

    ReplyDelete
    Replies
    1. അജിത് ഭായ് സ്നേഹം സന്തോഷം

      Delete
  2. Replies
    1. സ്നേഹപൂർവ്വം ഓണാശംസകളും മാഷേ

      Delete
  3. ജന്മാന്തരങ്ങൾ താണ്ടി വന്ന വാക്കുകളോ!!!

    കൊള്ളാം
    ആശംസോൾസ്‌
    !.!

    ReplyDelete
  4. നിസഹായത അതാണ് സ്ഥായിയായ ഭാവം.

    ReplyDelete
  5. വാക്കിനെക്കുറിച്ച് രണ്ട് വാക്ക് ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!