Skip to main content

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക്
കുന്നുമായി
വിളറിവിയർത്തു
കയറി
പോകുന്ന ഒരാൾ
അവിടെ എത്തുമ്പോൾ
അയാൾ ഇറക്കിവെച്ച കുന്നിൽ
അയാളറിയാതെ
ദൈവം
ഒരു ദേവാലയം
പണിഞ്ഞ് വെയ്ക്കുന്നു
ശിൽപ്പങ്ങളുടെ
കൊത്തുപണി ചെയ്ത
മേഘങ്ങൾ
മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ
വിശ്വാസത്തിന്റെ നെടുംന്തൂണുകൾ
അത്രയും വിശ്വാസിയാക്കി
അത്രയും താഴേയ്ക്ക്
അയാളെ
തള്ളിയിടുന്ന കാലം
2
സമയത്തിന്റെ
വളരെ ചെറിയ
ഒരു കോമേഴ്സ്യൽ
ബ്രേക്ക്‌
വിശ്വാസത്തിന്റെ കുറച്ചധികം
പരസ്യങ്ങൾ
3
കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം
പ്രാവുകളും പക്ഷികളുമായി
തിരിച്ചു അനായസേന
കുന്നുകയറുന്ന അയാൾ
അയാളിലെയ്ക്ക് തിരിച്ചുകയറുന്ന
പഴക്കമുള്ളചിരി
കയറുന്തോറും
അയാൾ
പടവുകൾ അഴിച്ചുകളയുന്നു
ചിരിച്ച ചിരി ഓരോന്നും
മായ്ച്ചു കളയുന്നു
അവസാന പടവും
അഴിച്ചു കഴിയുമ്പോൾ
വീണു പോകുന്ന
അയാൾ
അയാളുടെ ചിരികൊത്തിത്തിന്ന്
ചിറകുപേക്ഷിച്ചു
പറന്നുപോകുന്ന പ്രാവുകൾ
വെറും തൂവലുകളായി
നടന്നുപോകുന്ന കിളികൾ
പതിയെ പതിയേ
പ്രാവുകളുടെ ചിറകുകൾ
കൊണ്ടുണ്ടാക്കിയ
മണിയിലേയ്ക്ക്
അയാൾ കൂടുമാറുന്നു
ഓരോ മുഴക്കത്തിലും
ഇടിഞ്ഞു വീഴുന്ന
ക്ഷേത്രത്തിലെ പഴഞ്ചൻ
വിഗ്രഹമാവുന്നു
കൂടുതൽ കൂടുതൽ
കൂർത്തകല്ലുകളായി
താഴേയ്ക്ക്
തകർന്നുവീഴുന്നതിനിടയിൽ
കുറച്ചുകൂടി
സ്വതന്ത്ര്യമുള്ള ഒരാകാശം
അത്രയും പ്രതിധ്വനികളോട് കൂടി
ഒരു അവസാനചിരിയിൽ
അയാൾ
പണിഞ്ഞുവെയ്ക്കുന്നു!

Comments

  1. സമയത്തിന്റെ
    വളരെ ചെറിയ
    ഒരു കോമേഴ്സ്യൽ
    ബ്രേക്ക്‌
    വിശ്വാസത്തിന്റെ കുറച്ചധികം
    പരസ്യങ്ങൾ
    ഈ വരികള്‍ കൗതുകമായി...
    അവസാനവരിയില്‍ ഒരു തിരുത്തുണ്ടല്ലൊ...

    ReplyDelete
    Replies
    1. ശ്രദ്ധിച്ചില്ല ദിവ്യ തിരുത്തിയേക്കാം വളരെ സന്തോഷം

      Delete
    2. ശ്രദ്ധിച്ചില്ല ദിവ്യ തിരുത്തിയേക്കാം വളരെ സന്തോഷം

      Delete
  2. ഇതിനിടയിൽ ഒരു ബ്രേക്കും വേണ്ട

    ReplyDelete
  3. സമയത്തിന്റെ വളരെ ചെറിയ
    ഒരു കോമേഴ്സ്യൽ ബ്രേക്ക്‌
    പിന്നെ വിശ്വാസത്തിന്റെ കുറച്ചധികം
    പരസ്യങ്ങൾ

    പരസ്യം കാണാൻ തന്നെ സമയം ഇല്ല...!

    ReplyDelete
  4. ആകാശം പണിയുന്നവര്‍...
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!