Skip to main content

രണ്ടു ഋതുക്കളിൽ കണ്ടു മുട്ടുന്ന പ്രണയിതാക്കൾ

 ജന്മങ്ങൾക്കു ശേഷം
രണ്ടു വ്യത്യസ്ത ഋതുക്കളിൽ
കണ്ടുമുട്ടുന്ന
രണ്ടു പ്രണയിതാക്കൾ

അവർക്കു
നമ്മൾ എന്ന് പേരിടുകയാണ്
നീയും
നീയറിയാതെ മറ്റൊരു ഞാനും

മഴത്തുള്ളി ചിറകുകൾ നീർത്തി
ഉടൻ പറന്നു തുടങ്ങുന്ന
ജലശലഭങ്ങൾ

മരിച്ചു പോയ നമ്മുടെ
ഉടലുകളെ നമ്മൾ
രതി കൊണ്ട്
പരിചയപ്പെടുത്തുന്നു

എന്റെ ശരീരം അഴിച്ചിട്ട
നിന്റെ മുലഞ്ഞെട്ടിൽ
നീ ഒളിപ്പിച്ചു വെച്ചിരുന്ന
മാതൃത്വവും അതിന്റെ ആകാശ ആകൃതിയുള്ള
സ്വപ്നങ്ങളും

മറ്റൊരു ആലിംഗനത്തിൽ
നമ്മൾ ഒളിപ്പിച്ച കടലും
മഴവിൽ നിറമുള്ള തിരമാലകളും

നമ്മൾ ആദ്യം കണ്ടുമുട്ടിയപ്പോൾ
വെച്ച് മറന്ന
പെയ്തുകൊണ്ടിരുന്ന മഴ എടുക്കാൻ
വെച്ചുകൊണ്ടിരുന്ന
ചുംബനം മുറിച്ചു
അന്നോളം ഇരുട്ട് കണ്ടിട്ടില്ലാത്ത
ഏതോ ആദ്യരാത്രി പകുത്തു
അടയാളവും വെച്ച്

നിന്റെ
ഉടലിൽ നിന്നും ഒന്നുമറിയാതെ
ഇന്നത്തേയ്ക്ക്
മുലപ്പാൽ പോലെ
ഒലിച്ചിറങ്ങുകയാണ്
അന്ന് ഞാൻ..

Comments

  1. ഹോ.എത്ര കട്ടിയാ.

    പലവട്ടം ക്രൂരമായി വായിച്ചു.

    ReplyDelete
    Replies
    1. ദുഷ്ട ക്രൂരമായി വായിച്ചോ
      സാരമില്ല
      ഇനി ചോദിക്കാനും പറയാനും ഒക്കെ
      ഞങ്ങള്ക്ക് ആളുണ്ട് കേട്ടാ
      ദിവ്യേ ദേ നിന്റെ കുറുമ്പൻ കുറുമ്പ് കാട്ടി

      ഒത്തിരി സന്തോഷം സുധി വായനയ്ക്ക് അഭിപ്രായത്തിനു

      Delete
    2. ഹാ ഹാ ഹ ..ബൈജുച്ചേട്ടാ!!!

      Delete
    3. ബൈജു ഭായ് .... എല്‍ .... ബോഡെല്ലേ വിട്ടു കളയാം......

      Delete
  2. വാക്കുകള്‍കൊണ്ട് ഒരു ലോകം..

    ReplyDelete
    Replies
    1. നന്ദി മുഹമ്മദ്‌ ഭായ് വളരെ സ്നേഹം സന്തോഷം

      Delete
  3. ഭാവനയുടെ പെയ്ത്താണ് ഇവിടെ.

    ReplyDelete
    Replies
    1. വളരെ നന്ദി അങ്ങോട്ട്‌ ബ്ലോഗ്ഗിലെയ്ക്ക് വരുന്നുണ്ട്
      സ്നേഹപൂർവ്വം നന്ദി
      ജോസ്ലെറ്റ്

      Delete
  4. Replies
    1. വളരെ നന്ദി ഉദയപ്രഭൻ
      കുറെ ആയി കണ്ടിട്ട്
      ഈ വരവിനു ഒത്തിരി സന്തോഷം
      താങ്കളുടെ കഥ ബ്ലോഗിൽ വരുന്നുണ്ട്
      കഥകൾ വായിക്കണം അവിടെ സജീവമാണെന്ന് കരുതുന്നു

      Delete
  5. ജന്മ ജന്മാന്തരങ്ങൾ കഴിഞ്ഞാലും
    പ്രണയത്തിന്റെ സൂത്ര വാക്യം
    മാറില്ല എന്ന് കവി തെളിയിക്കുന്നു.

    ReplyDelete
    Replies
    1. അതെ പ്രണയത്തിന്റെ പ്രമേയം എത്രോയോ പഴക്കമുള്ളതാണ്
      പക്ഷെ ഓരോ തവണയും പുതുമ അതല്ലേ അതിന്റെ സുഖവും
      നന്ദി ബിപിൻ ഭായ്

      Delete
  6. മരിച്ചു പോയ നമ്മുടെ ഉടലുകളെ നമ്മൾ
    രതി കൊണ്ട് പരിചയപ്പെടുത്തുന്നു

    ReplyDelete
    Replies
    1. മുരളി മാഷെ ഒത്തിരി സന്തോഷം നല്ല വരികൾ ക്ക്
      സ്നേഹം

      Delete
  7. എവിടെ നിര്‍ത്തണമോ ....അവിടെ നിര്‍ത്തി..... ഗാഭീര്യം ..... മോഹനം.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...