Skip to main content

നട്ടെല്ല് അഴിച്ചെടുക്കുമ്പോൾ

രാജ്യം ഉപേക്ഷിച്ച കർഷകൻ
 
അയാളുടെ വേദനകളെ
അയാളുടെ തലയിൽ
പശുക്കളെ പോലെ
മേയാൻ അഴിച്ചു വിട്ടു
കണ്‍പോളകളെ
ഇരുട്ടിൽ കൊണ്ട് കെട്ടി
അയാൾക്ക് ഉപേക്ഷിക്കാനാവാത്ത
രാജ്യത്തിൻറെ  
നട്ടെല്ലിന്റെ ചോട്ടിൽ
ബുദ്ധനെ പോലെ
വന്നിരിക്കുന്നു
 
ഒരു ദീർഘനിശ്വാസത്തിൽ
അയാളുടെ മുന്നിലൂടെ
വെറുംകരിയില പോലെ
പറന്നു പോകുന്നു;
കരച്ചിൽ എന്ന വരവിനും
ചിരി എന്ന ചെലവിനുമിടയിൽ 
കാലങ്ങളായി
മിച്ചം പിടിച്ചുവെച്ചിരുന്ന 
ചുണ്ടുകൾ

 
വെയിലിലും 
കാറ്റിന്റെ തണൽപച്ച കാട്ടാത്ത 
ഇലകളെ പോലെ
ഒന്നുംമിണ്ടാതെ
ശബ്ദമുണ്ടാക്കുന്നു
ചുറ്റുമുള്ള 
നൂറായിരം ചുണ്ടുകൾ

അങ്ങിനെയിരിക്കുമ്പോൾ
അയാൾക്ക് മാത്രമായി
നേരമിരുട്ടുന്നു!   
 
തന്റെ ഭാരം
കുട്ടയിലെടുത്തുവെച്ചു
തലയിൽചുമന്നു 
ഒരുനിമിഷം കൊണ്ടയാൾ
കർഷകനല്ലാതായി-
മാറുന്നു
 

ഇരുന്ന നട്ടെല്ല്
ആരുടേതാണെന്ന്പോലും
നോക്കാതെ
യാന്ത്രികമായി അയാൾ
കയറുപോഴിച്ചെടുത്തു
തുടങ്ങുന്നു!

Comments

  1. നട്ടെല്ലുണ്ടെങ്കിൽ അഴിച്ചെടുക്കാമായിരുന്നു...

    ReplyDelete
  2. തലയില്‍ ഭാരമേറ്റുവച്ച ജീവിതം ......
    നൊമ്പരമുണര്‍ത്തുന്ന വരികള്‍
    ആശംസകള്‍

    ReplyDelete

  3. തന്റെ ഭാരം
    കുട്ടയിലെടുത്തുവെച്ചു
    തലയിൽചുമന്നു
    ഒരുനിമിഷം കൊണ്ടയാൾ
    കർഷകനല്ലാതായി-
    മാറുന്നു>>>>>
    പിന്നെയൊരു പിണമായി മാറുന്നുണ്ട്

    ReplyDelete
  4. കരച്ചിൽ എന്ന വരവിനും
    ചിരി എന്ന ചെലവിനുമിടയിൽ
    കാലങ്ങളായി
    മിച്ചം പിടിച്ചുവെച്ചിരുന്ന
    ചുണ്ടുകൾ
    അതില്‍ കര്‍ഷകന്റെ ദീനത..

    ReplyDelete
  5. നട്ടെല്ല് എന്നേ പണയത്തിലാണ്....

    ReplyDelete
  6. വ്യക്തമായ ആശയപ്രചരണാംശമുള്ള നല്ല രചന......

    ReplyDelete
  7. നട്ടെല്ലുണ്ടെങ്കിലല്ലെ....!

    ReplyDelete
  8. കവിത കൊള്ളാം.ഭാരം കുട്ടയിൽ എടുത്തു വയ്ക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ഒരു നല്ല ആശയം നന്നായി അവതരിപ്പിച്ചു. കവിതയുടെ അംശം കുറയുന്നു എന്നൊരു ദുഃഖം നില നിൽക്കുന്നു.

    ReplyDelete
  9. സ്നേഹപൂർവ്വം എല്ലാവര്ക്കും നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ