Skip to main content

തീവണ്ടിയുടെ ഒച്ചയിൽ പച്ചപ്പ്‌ തലവെയ്ക്കുന്നു!


കേരളത്തിൽ നിന്ന്
തെക്കോട്ടേയ്ക്ക് പോകുന്ന
പതിവ് തീവണ്ടി
അതിന്റെ ഒറ്റപ്പെട്ട മൂലയിൽ
കൃഷി ഉപേക്ഷിച്ച
അവസാന കൃഷിക്കാരൻ
അയാൾ ഉപേക്ഷിച്ച കൃഷിക്കും
ചെയ്യുന്ന യാത്രക്കും ഇടയിലെ
ഒഴിഞ്ഞ ഏക ഇരിപ്പിടം
പാടത്തിന്റെ ഭൂപടം
കൃഷിക്കാരനിൽ നിന്നും
യാത്രക്കാരനിലേയ്ക്കുള്ള
കുറയുന്ന ദൂരം
ജനൽകമ്പിയിൽ
ഇരിപ്പിടം കിട്ടാത്ത
തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന
അവസാനമഴയും ഉപേക്ഷിച്ച
വെള്ളത്തുള്ളികൾ
ഓരോ ജാലക കാഴ്ചയിലും
വിടപറയാൻ മടിച്ച്
കൂടെ വരുന്ന ശലഭങ്ങൾ, കൃഷിസ്ഥലങ്ങളുടെ
ചിത്രങ്ങൾ
അതിലെ കരിയാൻ മടിക്കുന്ന
പച്ചപ്പുകൾ
ഒരു ഒരു നീണ്ടചൂളംവിളിയിൽ
അതിർത്തി കടക്കുന്ന
തീവണ്ടി
അതിർത്തി കടക്കുവാനാവാതെ
തളർന്നു വീഴുന്ന
കേരളത്തിന്റെ സ്വന്തം
പച്ചപ്പുകൾ
കടന്നു പോയ
തീവണ്ടിയുടെ
കടകട ഒച്ചയിൽ ഗത്യന്തരമില്ലാതെ
തലവെയ്ക്കുന്ന അവസാനകർഷകനും
ഉപേക്ഷിച്ചു പോയ പച്ചപ്പ്‌
പച്ചപ്പിന്റെ രക്തം പതിച്ചു
കേരളത്തിലേയ്ക്ക്
തെളിയുന്ന ചുവപ്പിന്റെ
ഒരു പുതിയ വെളിച്ചം!

Comments

  1. അതിർത്തി കടക്കുവാനാവാതെ
    തളർന്നു വീഴുന്ന കേരളത്തിന്റെ സ്വന്തം
    പച്ചപ്പുകൾ..., അതിന്റെ ഒറ്റപ്പെട്ട മൂലയിൽ
    കൃഷി ഉപേക്ഷിച്ച അവസാന കൃഷിക്കാരന്റെ യാത്ര

    ReplyDelete
    Replies
    1. മുരളി ഭായ് സ്നേഹപൂർവ്വം നന്ദി വളരെ സത്യം പച്ചപ്പുകൾ ഓരോ മൂലയിൽ ഒതുങ്ങുന്നു

      Delete
  2. ജനൽകമ്പിയിൽ
    ഇരിപ്പിടം കിട്ടാത്ത
    തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന
    അവസാനമഴയും ഉപേക്ഷിച്ച
    വെള്ളത്തുള്ളികൾ...
    മനോഹരം. ആശംസകൾ.

    ReplyDelete
    Replies
    1. കൊച്ചു ഗോവിന്ദൻ സ്നേഹപൂർവ്വം നന്ദി ആ കാഴ്ച എഴുതുമ്പോ ഞാനും വല്ലാതെ ആസ്വദിച്ചിരുന്നു, ഒന്ന് കൂടി ഓർത്തു ഇരിപ്പിടത്തിൽ വീണു കിടക്കുന്ന മഴത്തുള്ളികളെ നമ്മൾ പലപ്പോഴും തൂത്ത് കളഞ്ഞു ഇരിക്കുന്നത് എണീപ്പിച്ചു വിടുന്നത് പോലെ കൃത്യമായ നിരീക്ഷണം സ്നേഹ പൂർവ്വം

      Delete
  3. പുതുപ്പുതുവെളിച്ചങ്ങള്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് സ്നേഹപൂർവ്വം നന്ദി

      Delete
  4. കാറ്റിലലയും തോണി.....

    ReplyDelete
  5. മനോഹരമായിരിയ്ക്കുന്നു. അർത്ഥ വത്തായ വരികൾ. പാടത്തിന്റെ ഭൂപടം ഒഴിഞ്ഞ ഒരേ ഒരു ഇരിപ്പിടം ആക്കിയത് ഭംഗിയായി. ജനലിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളെ തൂങ്ങി നിൽക്കുന്ന യാത്രക്കാരൻ ആക്കിയത് സുന്ദരമായി. അത് പോലെ കൃഷി സ്ഥലങ്ങളെ ചിത്ര ശലഭങ്ങൾ ആയും ചിത്രീകരിച്ചത് ഭാവനാ സംപുഷ്ട്ടമായി. കേരളം കടക്കാൻ ,മടിയ്ക്കുന്ന പച്ചപ്പും എല്ലാം ഇതൊരു നല്ല കവിതയാക്കി. വണ്ടി തെക്കോട്ട്‌ ആക്കിയതു എന്തിനു? ഏതായാലും ഒരു നല്ല വായന നടത്തിയ സന്തോഷം.

    ReplyDelete
    Replies
    1. ബിപിൻ ചേട്ടായി വരികൾ അത് ഒരു സിനിമ പോലെ തന്നെയാണ് ഷൂട്ട്‌ ചെയ്യുന്നത് എന്ന് തോന്നി ചേട്ടായിയുടെ ആസ്വാദനം വായിച്ചപ്പോൾ എഴുതുമ്പോ അനുഭവിക്കുന്ന സുഖം അയവിറക്കാൻ പറ്റി പിന്നെ തെക്കോട്ട്‌ അത് തെക്കോട്ട്‌ എടുക്കുക എന്ന ഒരു പ്രയോഗം അതിന്റെ ഫീൽ കൊണ്ട് വരാൻ ചേർത്തതാണ് പിന്നെ കേരളത്തില ഇപ്പൊ ബാക്കി യുള്ള പച്ചപ്പ്‌ വടക്കാണല്ലോ കൂടുതൽ എന്നൊരു ചിന്ത കൂടി ചേർത്തു വളരെ വളരെ നന്ദി. ഈ അഭിപ്രായം വായിച്ചു ഒരു പ്രസിദ്ധീകരണത്തിന് അയച്ചു കൊടുക്കാനുള്ള ധൈര്യം കൂടി കിട്ടി എന്ന് കൂടി സ്നേഹപൂർവ്വം അറിയിക്കട്ടെ അവർ പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും

      Delete
  6. നല്ല ആശയം ,,,നന്നായി ...!

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...