Skip to main content

ഹൈക്കുവിൽ ഒരു കൈ

1)എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം 
മഴയിലെ 
താഴെ വീഴാത്തൊരു തുള്ളിയാകണം




2)ഉറക്കത്തിനും മരണത്തിനും 
ഇടയിൽ ഗുളികയുടെ 
ഒരു കിടക്ക




3) നിർത്തിയിട്ടിരുന്ന മരത്തിന്റെ തണലിൽ കയറാതെ
ഓടിക്കൊണ്ടിരിക്കുന്ന വെയിലിന്റെ ചൂടിലേയ്ക്ക് ചാടി കയറുന്നു 
നിഴൽ കാത്തു നിന്ന് തളർന്ന ബസ്‌ സ്റ്റാന്റ്



4) വിഷം ഇല്ലാതെ കയറെടുക്കാതെ 
കുറച്ചു സമയം മാത്രം എടുത്തു 
സ്ലോ മോഷനിൽ ഹൃദയത്തിന്റെ ആത്മഹത്യാ



5) ജീവിച്ചു ജയിക്കുമെന്നുറപ്പായപ്പോൾ 
തോൽവിഒഴിവാക്കുവാൻ തുറുപ്പു ചീട്ടിറക്കുന്നു
മരണം



6) നെഞ്ചിൽ കൊത്തിയ 
രണ്ടു മീസാൻ കല്ലുകൾക്കിടയിൽ 
സ്ത്രീത്വത്തെ അടക്കി കാലം



7) തിരയുടെ കൈ പിടിച്ചു 
കരയുടെ തിണ്ണ നിരങ്ങുന്നു
കണ്ണീരോടെ കടൽ



8) വിറച്ച ചുണ്ടുകൾ
ഒരു ചുംബനം 
പുതച്ചുറങ്ങുന്നു



9) പ്രണയിനിയുടെ മുഖം മേഘം പോലെ
സൂര്യ ചുംബനത്തിൽ 
ചിരി വെയിൽനാളം പോലെ



10) പിറന്ന ഉടനെ 
മുട്ടിലിഴഞ്ഞു മണ്ണ് തിന്നുന്നു 
കുഞ്ഞി മഴ


11) വൈബ്രേഷൻ മോഡിൽ ഹൃദയം 
എടുക്കുവാൻ മടിച്ചു 
മരണം



12) തൊണ്ട നനയ്ക്കുവാൻ
ചില്ലറതെണ്ടി
ആയിരത്തിന്റെനോട്ട്



13) ഒരു ചുംബനം 
ചിരിയിൽ നമ്മുടെ 
ചുണ്ട് കൊത്തുന്നു



14) സുന്ദരി മഴ 
വീണു കഴിഞ്ഞപ്പോൾ 
വെറും വെള്ളം




15)പിറന്നു വീണ മഴ കുഞ്ഞുങ്ങൾക്ക്‌ 
ഞെട്ട് തിരിച്ചിട്ടു മുല കൊടുക്കുന്നു
ഇലകൾ



16)ചുംബനം ചൂട് പിടിച്ച്‌ തീയിലേയ്ക്ക് വീണു നാം 
രതി ആണെന്നറിഞ്ഞ് 
അതണയ്ക്കാതെ സ്വയം കെട്ടു നാം




17)ശുദ്ധമഞ്ഞിൽ
ചൂട് വെയിലൊഴിചു 
കടുപ്പത്തിൽ ഒരു ചുംബനച്ചായ




18)മുടി അഴിച്ചിട്ടു നിലവിളിക്കുന്നുണ്ട്‌ വഴി ..
കൊഴിഞ്ഞു വീണ വെള്ള പുതച്ച 
പൂക്കൾ കണ്ടു




19)അകത്തു അലസിയ ഗർഭം 
ധ്യാന കുപ്പായത്തിൽ 
മുട്ടയുടെ സസ്യേതര അസഭ്യ ചിന്ത




20)രാത്രി, പരിചയമില്ലാത്ത വെട്ടം 
പേടിച്ചരണ്ടു വഴി മാറി 
ഇരുട്ട്




21)കണ്‍പീലികളാൽ കണ്ണുനീരു തുഴഞ്ഞു
വിരഹക്കടൽ കടന്നൊരു 
പെണ്ണ്




22)മഞ്ഞു വെണ്ണ 
സൂര്യന്റെ ഉറിയിൽ 
വെയിലിന് ഉണ്ണിക്കണ്ണന്റെ കള്ള ചിരി   



23)ഓരോ ചുംബനത്തിലും അടർന്നു വീണു 
ചുണ്ടുകൾ 
വാകപ്പൂക്കൾ തൻ പ്രണയപൂക്കളം




24)കടലിലേയ്ക്ക് കുളിച്ചു കയറി; 
തിര,
കരയ്ക്ക്‌ ബലി!




25)മരവുരി  
ഇല 
തണുത്ത് നാണം നനഞ്ഞ്‌ മരം




26)ചോരയിൽ കഴുകിയിട്ടും 
നെഞ്ചത്തിട്ട് ഉണക്കിയിട്ടും 
ഹൃദയത്തിൽ മാറാതെ സ്നേഹക്കറ





27)പൊള്ളുന്ന പനി
മഴ 
കൊണ്ടൊരൂഞ്ഞാൽ



28)മഴ വരുന്നുണ്ടോ 
വഴിക്കണ്ണുമായി പുഴ 
വഴിവക്കത്ത്




29)ഒരു രാവു മുഴുവൻ ഇരുട്ടിനു വെട്ടം, പുലർന്നപ്പോൾ 
മാവിൻ മൂട്ടിൽ, ഉപേക്ഷിച്ചനിലയിൽ; 
മിന്നാം മിന്നി..




30)രാത്രിവണ്ടി അറിയാതെ കടന്നു പോയി 
നിലാവിന്റെ വിരൽ പിടിച്ചു വിഷാദ ഭാവത്തിൽ 
നടന്നകലുന്നു ചന്ദ്രൻ



31)വെട്ടാനൊരുങ്ങും മഴുവിന് 
ഹസ്തദാനം 
മരക്കുട



32)മഴയത്തും എടുക്കാതെ 
പുഴയത്തും കുടിക്കാതെ ജലമില്ലാത്തിടത്
ജടുതിയിൽ ഒരു വേനൽദാഹം



33)നിലാവിന്റെ പകർപ്പിൽ
മനസ്സെന്ന്
സാക്ഷ്യപ്പെടുത്തൽ



34)വെളുക്കെ ചിരിക്കുന്നുണ്ട് 
കണ്ണുകൾ
കറുപ്പൊളിപ്പിച്ചു




35)മാവ് പരുവപ്പെടുത്തി 
മനസ്സിൽ ചുട്ടടുക്കുന്നു 
കനൽ ചിതചിന്തകൾ




36)ചുണ്ടത് വിരിഞ്ഞിട്ടുണ്ടോരുമ്മ 
ആരും കാണാതെ 
നിന്റെ ചിരിയിൽ ചൂടിക്കാൻ!




37)ഒരു പുൽനാമ്പിന്റെ കൈ പിടിച്ചു; 
നടക്കുന്നു, തളർന്നു പോയൊരു- 
ജീവിതം.




38)വഴിമാറാത്ത പ്രകാശം 
അന്ധന്റെ 
സൗമ്യവഴി




39)മഴയെഴുതി 
മിന്നൽ
മിഴികൾ



40)ഇരുചക്ര ശലഭ വാഹനം 
ഹെൽമെറ്റു വെയ്ക്കാൻ 
നീ മറന്നുവോ പുഷ്പമേ?



41)പലചരക്കു കടയിൽ
കടം പെരുകി കടൽ
എഴുതിത്തള്ളാൻ സുനാമി




42)മഴ നനഞ്ഞ മരങ്ങൾ 
ഇലപ്പീലി നീർത്തി
നടനം



43)കൂട്ടി വച്ച പണത്തിൽ 
പെറ്റു പെരുകി 
ദാരിദ്യത്തിന്റെ രോഗാണു




44)നുണക്കുഴിയിൽ നാണം 
ചാലിച്ച് കവിളത്ത് 
മുഖക്കുരുഉമ്മ




45)ഉറഞ്ഞിട്ടും വിറയ്ക്കാതെ സൗമ്യമൌനം 
ഒന്ന് ചൂടാക്കുമ്പോൾ വിറച്ചു സ്വയം നഷ്ടപ്പെട്ടു 
തിളച്ചദേഷ്യം




46)മാങ്ങയാടി 
സമയം പഴുത്തു 
മാവിനെ ചിതയിലേക്കെടുത്തു




47)രാത്രി, പരിചയമില്ലാത്ത വെട്ടം 
പേടിച്ചരണ്ടു വഴി മാറി 
ഇരുട്ട്




48)ജലനീല ശംഖൂതി 
കടൽകൃഷ്ണൻ
തിരകര യുദ്ധം തുടങ്ങി




49)അകം പൊള്ളയായ തുള്ളികൾ 
പുറം പൊള്ളിച്ചു 
കള്ള മഴ




50)ശമ്പളമേ നീ 
വർണ്ണ ശബളിമ പകരാത്ത 
സ്വയം വെളുക്കുന്ന അലക്കുസോപ്പോ?




51)കസ്തൂരി രംഗൻ റിപ്പോർട്ട് 

മരക്കുരിശിൽ 
നിന്ന് മരം പിൻവലിച്ചു
സമരം



52)ഒരു ശവം കൊളുത്തി വലിക്കുന്നു

കഴുത്തിൽ കുരുക്കിട്ടു 
മരിച്ച ബീഡി



53)വിവസ്ത്രരായി കെട്ടി പുണർന്നു തിര

കടലിന്റെ നീല ചിത്രം ആസ്വദിച്ച്
കര


54)രാജൻ എന്ന് പേരുള്ള മഞ്ഞുതുള്ളി തിരഞ്ഞ് 

ഇലകളിൽ ഉരുളുന്നു 
ഒരച്ഛന്റെ കണ്ണുനീർ



55)കണക്കു കൂട്ടൽ തെറ്റിച്ചു മഴ

വഴി കാണിച്ചു കൊടുത്ത് മിന്നൽ
ഒച്ചയെടുത്ത്‌ ഇടി



56)മഴ പകുത്തു നമ്മളെ 

ഇടവപ്പാതിയായി 
പുണർന്നു പ്രണയിച്ചു നാം വെള്ളമായി



57)കൊത്തംകല്ലാടി കുട്ടി 

മഴത്തുള്ളിയാടി
കല്ല്‌


58)കൂട് വില്പ്പനയ്ക്ക് 

തെരുവിന്റെ ചില്ലയിലേയ്ക്ക്
ഒരു തൂക്കണാം കുരുവി കുടുംബം


59)കൃഷ്ണന്റെ ചുണ്ടിൽ 

ഒരോടക്കുഴൽ
ചിരി



60)നിലാവ് കൊണ്ടൊരു താരാട്ട് തഴുകി 
സ്വപ്നം കൊണ്ടോരുമ്മപുതച്ചു
ഉണ്ണിരാവിനു സുഖസുഷുപ്തി




നീ അഴിച്ചിട്ട മുടി മാത്രമേ
ഇപ്പോഴും എന്റെ നെഞ്ചിലുള്ളൂ
അതാണെന്റെ നെഞ്ചുറപ്പും



നട്ടെല്ലൊഴിവാക്കി മഴു; 
പുഴുവായി ഇഴയുന്നു മരങ്ങളിൽ ..
തിരഞ്ഞെടുപ്പ്



ഇലമുടി മാടി ഒതുക്കി 
വെയിൽ കണ്ണിൽ 
കള്ളനാണം



നീ വിരൽ മുറിച്ചു 
സീമന്ത രേഖയിൽ പുരട്ടുന്ന 
ചോരയായി ഇറ്റുന്നു ഞാൻ



കത്തുന്ന വിശപ്പ്‌ 
അണയ്ക്കാൻ വിയർപ്പ്
തെരുവിൽ ചുവപ്പണിഞ്ഞ ചുണ്ട്


മഴത്തുള്ളിയ്ക്ക് കൈയും നീട്ടി
തെരുവിൽ, വെയിലുടുത്ത 
മഴവിൽ കുട്ടി



തൊട്ടടുത്ത നിമിഷം ജീവിച്ചിരിക്കുവാൻ 
അനുനിമിഷവും ഏതോ മരത്തിന് 
ശ്വാസം കൊണ്ടരപേക്ഷ


മഞ്ഞു; മരത്തിൽ മഴത്തുള്ളി നട്ടു
വെയിൽ കിളിർത്തു
കിളി പൂപറിച്ചു


മേഘശിലകളിൽ 
ചുണ്ടുളിയാൽ ചുംബനഅളവിൽ
ഒറ്റസ്തന മഴത്തുള്ളിശിൽപം


മഴ 

ഒരു കൂട്ടം 
ആശ്ചര്യ ചിഹ്നങ്ങൾ

Comments

  1. Replies
    1. അജിത്‌ ഭായ് നിറഞ്ഞ സന്തോഷം നന്ദി

      Delete
  2. മനോഹരമായിരിക്കുന്നു എല്ലാ ഹൈക്കുവും.
    വിവിധ ഭാവങ്ങളെയെല്ലാം വളരെ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ വളരെ സന്തോഷം വായനയ്ക്ക് അനുഗ്രഹത്തിന്

      Delete
  3. Replies
    1. റാംജി വളരെ സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  4. ഇന്ദ്രിയബദ്ധമായ ലോകജീവിതത്തിന്റെ സൂക്ഷ്മപ്രകൃതിയിലേക്ക് കണ്ണ് തുറക്കുന്നതും, അതിന്റെ ആന്തരികതയിലേക്ക് ചൂഴ്ന്നിറങ്ങിച്ചെല്ലുന്നതുമായ ആത്മാവിന്റെ ശബ്ദമാണ് ഹൈക്കു കവിതകൾ ...... ഒരനുഭവത്തിന്റെ അന്തർദർശനം മൂന്നു വരികളിലൂടെ പകർന്നുതരുന്ന ആ ഹൈക്കു പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരനാവാൻ ഇതെഴുതിയ കാവ്യമനസ്സിന് എന്തുകൊണ്ടും അർഹതയുണ്ട്

    ReplyDelete
    Replies
    1. മാഷുമാരുടെ അനുഗ്രഹം പ്രോത്സാഹനം സ്കൂൾ കലാലയം കഴിഞ്ഞും ആ സ്നേഹം അനുഭവിക്കുന്നതിന്റെ സന്തോഷം മറച്ചു വയ്ക്കുന്നില്ല വളരെ നന്ദി സ്നേഹം മാര്ഗ നിർദേശങ്ങൾക്ക് പ്രദീപ്‌ മാഷെ

      Delete
  5. ഓരോ വരികളിലും
    മരണത്തിനുപ്പു
    വിളയുന്നു!! rr

    ReplyDelete
  6. തിരയുടെ കൈ പിടിച്ചു
    കരയുടെ തിണ്ണ നിരങ്ങുന്നു കണ്ണീരോടെ കടൽ ഇതാണ് ഏറെ പിടിച്ചത് ....

    ReplyDelete
  7. എല്ലാം നല്ല കിടുക്കനായിട്ടുണ്ട് ഭായ്. 7,11,12 & 14ഏറെ ഇഷ്ടമായി.


    ശുഭാശംസകൾ....

    ReplyDelete
  8. ഹൈകു പ്രവേശം നന്നായിരിക്കുന്നു.

    ReplyDelete
  9. ഹൈകു പ്രവേശം നന്നായിരിക്കുന്നു.

    ReplyDelete
  10. "എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം
    മഴയിലെ
    താഴെ വീഴാത്തൊരു തുള്ളിയാകണം" പുനര്‍വായന ആവശ്യം എന്ന് തോന്നുന്നു :(

    ReplyDelete
  11. ഏഴാമത്തെ വരികള്‍ ഒരുപാട് ഇഷ്ടമായി . PRAVAAHINY

    ReplyDelete
  12. ഇതെന്താണ് ഹൈക്കുകളുടെ പാസ്സിംഗ് ഔട്ട്‌ പരേഡോ ...

    ReplyDelete
  13. ഇവിടെ ലണ്ടനിൽ ട്യൂബ് ട്രെയിനുകളിൽ
    അനേകം ഹൈക്കു വരികൾ കാണാം.... ആരും വായിച്ച് പോകും
    പിന്നെ
    ഇതിലും കൊച്ചു വാക്കുകളിൽ
    ഒളിഞ്ഞിരിക്കുന്ന അനേകം കവിതകൾ കണ്ടു
    അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

    ReplyDelete
  14. ആരാ ഇപ്പൊ പറഞ്ഞേ ഒരു കൈ എന്ന് ...ഇതൊരായിരം കൈയ്യാണ് ട്ടോ ഹൈക്കുവിൽ ...അഭിനന്ദനങ്ങൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...