Skip to main content

ഒന്നാന്തിപ്പക്ഷി

കലണ്ടറിൽ വന്ന്
ഒന്നാന്തി കൊത്തിത്തിന്നുന്ന ഒരു പക്ഷിയുണ്ടായിരുന്നു

തീയതികളുടെ കൈ നോക്കാനിരിയ്ക്കും
കലണ്ടർ
അരക്കെട്ടൊരു മൂളിപ്പാട്ടാണെന്ന് 
തീയതികൾ കണ്ടെത്തുന്നു

വീട്ടിനകത്ത് ഒഴുകികൊണ്ടിരുന്ന പുഴയേ
വീട്ടിനകത്ത് കയറി
അഴിച്ചുകൊണ്ട് പോകുന്നു

വീടിന് പുറത്ത് കയറുകൾ,
ഒഴുക്ക് അഴിച്ചുപണിയുന്നു
മീനുകൾക്ക് ഒഴുക്ക് വിതറുന്നു
അരക്കെട്ടിലെ കടവൊഴിച്ച്
മീനുകൾ ചുറ്റിയാറ്റിക്കുടിയ്ക്കുന്നു

ചെരുപ്പുകളിൽ മഴ പെയ്യുന്ന ഒരു രാജ്യമുണ്ടായിരുന്നു
ഊരിയിട്ട വിധം അതണിഞ്ഞിരുന്നവർ
മാഞ്ഞുപോയിട്ടുണ്ടാവണം
മുകളിലേയ്ക്ക്.
അതോ താഴേയ്ക്കോ?

മഴയിടുന്ന വാറുകളുടെ തുള്ളികളുള്ള ചെരുപ്പ്

കാൽനടക്കാർ ഇല്ലാതായ നഗരത്തിൽ,
മുറിയെടുത്ത് ജീവിക്കുകയായിരുന്നു,
മഴയിൽ
തുള്ളിയായി
അതും എന്നോ ഇറ്റാൻമറന്ന്.

തുള്ളികളുടെ മാനസാന്തരത്തിൽ,
തുമ്പിയായി പങ്കെടുക്കുന്നു

മാസം മുലയൂട്ടുന്ന തീയതി
അതിന്റെ ചുണ്ടിലെ രണ്ടാന്തീയതിയുടെ മണം

എല്ലാ മാസവും രണ്ടാന്തി മാത്രം,
ഒഴുകുന്ന ഒരു പുഴയുണ്ടായിരുന്നു
അതിലെ ഒന്നാന്തി മീൻ

കടന്നുപോയി
നാരങ്ങാമണത്തിന്റെ വളകൾ,
മണ്ണിന്നടിയിലണിയും
നാരകത്തിന്റെ വേര്

നഗ്നതയുടെ മോതിരമുള്ള വിരലാവുകയായിരുന്നു പതിയേ
ഉടൽ

ക്ഷമിയ്ക്കണം 
നീണ്ടുപോയി
എഴുതാൻ മറന്നതാണ്, മുകളിലെവിടെയോ
"ഉണ്ടായിരുന്നു എവിടെയോ,
ചെരുപ്പുകൾ മാത്രമുള്ള രാജ്യം"
എന്ന ഒറ്റവരി.

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!