Skip to main content

വിരലുകളുടെ പറ്റുകട



എന്റെ നിശ്ശബ്ദത കൊണ്ട്
ഞാൻ നിർമ്മിക്കപ്പെട്ടിരിയ്ക്കുന്നത്
പോലെ
എന്റെ ഏകാന്തതകൊണ്ട്
നീ നിർമ്മിച്ചിരിയ്ക്കുന്നു

അത് പരാതിയൊന്നുമില്ല

വിരിഞ്ഞതിൽ കാത്തുനിൽക്കുന്ന
പൂക്കൾക്ക്
വിരിഞ്ഞതിൽ പരിഭവം
തീരെയില്ലാത്തപോലെയാണ് അത്

കുടിൽ എന്ന കുമിള കഴിഞ്ഞ്
ജാലകങ്ങളുടെ പട്ടം പറത്തുവാൻ
കുട്ടിയെപ്പോലെ എന്റെ വീട് 
പുറത്തേയ്ക്കിറങ്ങുമ്പോൾ
പുറത്തേയ്ക്കിടുന്ന എത്തിനോട്ടങ്ങളിൽ
തിരച്ചിൽ പോലെ
ബാക്കിവെയ്ക്കുന്ന ഒന്ന്

പൂക്കളുടെ ചന്തത്തിനപ്പുറം
അന്വേഷണത്തിന്റെ മണമുള്ളത്
മൊട്ടിൽ നിന്നും പുറപ്പെട്ടിട്ടുള്ളത്
പൂവായിട്ടില്ലാത്തത്

ഓരോ പൂക്കളും വിരിയുന്ന
മണം ഉണർത്തുന്ന കുഞ്ഞ്

വീട്,
പൂച്ചകൾ തുറന്നുനോക്കുന്ന
പൂക്കളുടെ മാസികയാവുന്നതങ്ങിനാവാം

എല്ലാ ജാലകങ്ങളും തൊട്ടിലാണെന്ന്
വിചാരിയ്ക്കുന്ന കുഞ്ഞിനേപ്പോലെ
വഴിയുടെ താരാട്ടിൽ ചാരിയിരിയ്ക്കുകയായിരിയ്ക്കും
അപ്പോഴും വീട്

അറം പറ്റിയ പോലെ 
ഓരോ വരികൾക്കും വാക്കിന്റെ കടം

പുറത്തിറങ്ങുമ്പോൾ
പതിവുപോലെ
വിരലുകളുടെ പറ്റുകടയാവുകയാവണം
കവിത

കടത്ത് കഴിഞ്ഞ് 
കളഞ്ഞുപോയ പുഴയിൽ
തോണി ഒരു കളവായിരുന്നു
എന്ന തോന്നലിൽ
ചേർന്നിരിയ്ക്കുന്നുണ്ടാവുമല്ലോ
അപ്പോഴും നമ്മൾ!


Comments

  1. വാക്കിന്റെ കടമായി അറം പറ്റാവുന്ന വരികൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!