Skip to main content

പകൽ ഒരു ചിത്രകാരന്റെ ഭാവനയിൽ


ആട്ടിൻകുട്ടികളെപ്പോലെ 
നിന്റെ വളർത്തുനക്ഷത്രങ്ങൾ
കൂടെ വരും രാത്രിയിൽ
നീ നിലാവിന്റെ പാലക

ആട്ടിൻകുട്ടികൾ ഓരോന്നും 
ഓരോ പുൽക്കൂടുകളാവും വണ്ണം തുള്ളിച്ചാട്ടം പുരട്ടി
പാട്ടുമായി കൂടെ വരും ഇരുട്ട്

ചെയ്യുന്നമഴയൊരു പിയാനോ ആവുന്ന
വീട്ടിൽ നീ അത് വായിക്കാനിരിയ്ക്കും
പെൺകുട്ടി
നാളെ തുറക്കുവാനുളള ജാലകങ്ങൾ
നീ രാത്രി മുഴുവൻ തൂക്കിയിടുന്നു
നിനക്ക് എന്റെ ഇന്നലെകളുടെ 
ആശംസാകാർഡുകളുമായി വരും പോസ്റ്റ്മാനാകും പകൽ

2

ഒരു തീവണ്ടിയെ ഓമനിച്ചുവളർത്തുന്നു
നിലാവ് അതിന്റെ പേരല്ല എന്ന് ഉറപ്പുവരുത്തുന്നു
രാത്രി ഒരു നായക്കുട്ടിയാണെങ്കിൽ
ഞാൻ അതിന്റെ യജമാനനല്ലെന്നും
ഇരുട്ട് അതിന്റെ കൺകളിൽ വീണുകിടക്കുന്നില്ലെന്നും 
മഞ്ഞ് അതിന്റെ രോമങ്ങളിൽ
തൊടുന്നില്ലെന്നും
ഉറപ്പ് വരുത്തേണ്ടതുണ്ട്
എനിയ്ക്ക്

കലണ്ടറിലെ തീയതികളിലേയ്ക്ക്
കൺപോളകളിൽ നിന്നും വീണുകിടക്കും
രോമം മാടിയൊതുക്കി
ഒരു സ്ട്രോബറിപ്പഴത്തിന്റെ
ചുവപ്പിലേയ്ക്ക് വീണുകിടക്കുന്ന 
അതിന്റെ നാവ്
ഒരു പക്ഷേ
ഓമനിക്കുന്നതിൽ നിന്നും
നിങ്ങളെ തടയുന്നതെന്തും
യാഥാർത്ഥ്യമാവുന്ന സത്യം

അതിന് ഒഴിച്ചുകൊടുത്തേക്കാവുന്ന
പാലിന്റെ വെളുപ്പ് 
കണ്ണിന്റെ വെള്ളയിൽ സൂക്ഷിക്കുന്ന കാമുകിയുടെ മടി
ഞാൻ കിടക്കാത്തത് കൊണ്ട്
ശൂന്യത സൂക്ഷിക്കുന്ന അവളുടെ മടി
അതിന്റെ മുകളിലേയ്ക്കാളും ചൂട്

തലോടുന്നതിനിടയിൽ
മടങ്ങിക്കിടക്കും ചെവികളിലേയ്ക്ക്
കടത്തിവെച്ച് 
തിരിച്ചെടുക്കുവാൻ മറക്കും
വിരൽ
ഓരോ വാക്കുകളും നായ്ക്കുട്ടികളാവുന്ന
കവിത അരികിൽഎഴുതിവെയ്ക്കുന്നു
അവ വന്ന് ഉരുമി തൊട്ടുതലോടുന്ന
കവിതയിൽ കിടക്കുന്നു നിങ്ങൾ
മറവി എന്ന നായ്ക്കുട്ടി സ്നേഹിക്കുന്ന
ഉടലിന്റെ ഉടമ

നിന്റെ വളർത്തുതീവണ്ടി 
കടന്നുപോകുമ്പോൾ
കാറ്റത്തുലയുന്ന മാവിലകൾക്കിടയിൽ
അടരുവാൻ മറക്കുന്ന മാമ്പഴങ്ങൾ

നായക്കുട്ടിയിൽ നിന്നും ഒരു തൊട്ടുരുമൽ മോഷ്ടിച്ച്
ഞെട്ടിന് നീളമുള്ള ഒരു മാമ്പഴത്തിൽ
ഉയരത്തിൽ
തൂക്കിയിടുക മാത്രം ചെയ്യുന്നു
എന്റെ കവിതയിലെ ഭാവന.





Comments

  1. ഉപമകൾ കവർന്നെടുത്ത് കവിത ചമക്കുന്ന ഭാവനാധിപൻ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!