Skip to main content

പാട്ടും കാടും

കാട് വാടകയ്ക്ക് കൊടുക്കുന്ന
നിന്റെ വീട്ടിനടുത്തുള്ള
കിളിമരം

ഉലഞ്ഞുലഞ്ഞ്
നിന്നേ കേൾക്കാനായി മാത്രം
എന്നെ വാടകയ്ക്ക് എടുത്തിരിയ്ക്കുന്ന
ഒരു മുതലാളിയാവുകയാണ്
നിന്റെ വീട്ടിലെ ഓരോ പാട്ടും.

പാട്ടുകഴിഞ്ഞാൽ
പാട്ട്,
ഉള്ളിൽ നിന്നും
പുറത്തുവന്നു പൂക്കുന്ന
പൂവാക

ഓരോ പൂവും
നമ്മുടെ ഉടലുകൾ
വാടകയ്ക്ക് കൊടുക്കുന്ന
പാട്ടുകളുടെ
കാടാകുന്നു

പൂന്തോട്ടത്തിന്റെയും
വസന്തത്തിന്റേയും
ഉറവകഴിഞ്ഞാൽ
ദ്രാവിഡഭാവങ്ങൾ ഉറവയിൽ
വീണ്ടെടുക്കുന്ന
നീ
ഒരു ഞാൻ നദി

നമ്മൾ രണ്ട് കിളിയരഞ്ഞാണങ്ങൾ

കേട്ടു കഴിഞ്ഞാൽ
പാട്ട് രണ്ടാകുന്നു
അപ്പോൾ നമ്മൾ
അകം കൊണ്ട്
ഓരോ മൺത്തരികൾക്കിടയിലും
അകലം ചുമന്നുകൊണ്ടിടുന്ന
രണ്ടുറുമ്പുകൾ

പാട്ടുകഴിഞ്ഞ
നമ്മുടെ ചുണ്ടുകൾ
ചന്ദ്രനിൽ കൊത്തുപണികൾ
ചെയ്യുന്ന ചാന്ദ്രസംഗീതം

കേട്ടുകഴിഞ്ഞ പാട്ട്
ഉടലിൽ പവിഴമല്ലികളിൽ
പണിയുന്ന
കപ്പൽച്ചാലിന്റെ
രണ്ടുടമസ്ഥർ

കേട്ടു കഴിഞ്ഞിട്ടും
പാട്ട് കഴിയുന്നില്ല
അത് നിറങ്ങളുടെ
കൊത്തുപണികൾ ചെയ്ത
ശലഭത്തിന്റെ
പിറകിൽ തുറക്കാവുന്ന
സിബ്ബായി
പാതിതുറന്ന് കിടന്നുറങ്ങുന്നു...

ഇവിടെ
നിറങ്ങൾ
രണ്ടരയന്നങ്ങൾ

പാട്ടു മറക്കുവാൻ
പല നിറങ്ങളിൽ
പരിശീലിക്കുന്നത്!

Comments

  1. പാട്ടുകഴിഞ്ഞാൽ
    പാട്ട്,ഉള്ളിൽ നിന്നും
    പുറത്തുവന്നു പൂക്കുന്ന പൂവാക ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!