Skip to main content

ജീവിതമാകുന്നത്

ഇന്നാണത്
ശ്രദ്ധിച്ചത്

ഇന്നലെത്തെ ചന്ദ്രന്റെ
പകുതിവലിപ്പമേയുള്ളു
ഇന്നത്തെ ചന്ദ്രൻ

എന്നുകരുതി
ചന്ദ്രന്റെ മുമ്പിൽ
പതിവായി ഒഴിച്ചുവെയ്ക്കാറുള്ള
പതവരുന്ന
ആകാശത്തിന്റെ അളവൊട്ടു
കുറഞ്ഞിട്ടുമില്ല

ദ്രവീകരിക്കപ്പെടുന്ന
ആകാശം പണ്ട്
കൃഷ്ണനാകുന്നുണ്ടായിരുന്നു,
അതും
നീലനിറത്തിന്റെ
ചാറുള്ള കൃഷ്ണൻ

ഇപ്പോ അറിയില്ല
ആരുടെ അസ്ഥികൂടമാണോ ആകാശം

കൃത്യമായാണ്
നോക്കിയത്
ആകാശത്തിന്റെ അളവും തൂക്കവും

അതും സ്വന്തം കണ്ണുകൾ കൊണ്ട്

അതിലേയ്ക്ക്
കണ്ണുകൾ രണ്ടും
അത്രയും സാവകാശം ചരിച്ച്
തുലാസിന്റെ തട്ടുകളാക്കുകയായിരുന്നു

തട്ടിയായി
എടുത്ത് വെച്ചത് മാത്രം
ശരീരത്തിന്റെ
സ്വന്തം ഭാരം

അപ്പോഴാണ് അറിഞ്ഞത്
പരിക്രമണത്തിന് ശേഷം
ചന്ദ്രന്റെ പരിവൃത്തിയിൽ വരുന്ന മാറ്റങ്ങൾക്കപ്പുറം,
ഇടയ്ക്കുള്ള ചില ദിവസങ്ങളിലും
ഇതേപോലെ
കൃത്രിമം നടക്കാറുണ്ട്

പല ദിവസങ്ങളും
തലേന്നിന്റെ പകുതിമാത്രമുള്ളവ

ചിലത്
തിരിച്ചറിയാതിരിയ്ക്കുവാൻ
വെളിച്ചവും
പകലും ചേർത്ത്
പൂർത്തിയാക്കിയവ

ഇടയ്ക്ക് പൂർണ്ണമായി തന്നെ
പുലരാതെ പോയ,
രാത്രിപോലെ
കാണാതെ പോയ ദിനങ്ങൾ

പിടിച്ചുനിൽക്കുന്നതെല്ലാം
മരങ്ങളും
വള്ളികളും
വളളിച്ചെടികളുമാകുന്നിടത്ത്,
ഓടിരക്ഷപെടാൻ ശ്രമിയ്ക്കുന്നവയെല്ലാം
മനുഷ്യരും
മറ്റുജീവജാലങ്ങളുമാകുന്നിടത്ത്
അങ്ങനെ വിട്ടുകൊടുക്കാൻ
തയ്യാറായിരുന്നില്ല...

മറന്നുപോയതാണ്,
എല്ലാ അന്യായങ്ങൾക്കുമെതിരെ
സമയത്തിന് കൊടുത്ത പരാതി
ഇരുചെവിയറിയാതെ
ജീവിതമാകുകയായിരുന്നു...

Comments

  1. മറന്നുപോയതാണ്,
    എല്ലാ അന്യായങ്ങൾക്കുമെതിരെ
    സമയത്തിന് കൊടുത്ത പരാതി
    ഇരുചെവിയറിയാതെ
    ജീവിതമാകുകയായിരുന്നു...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...