Skip to main content

ഒറ്റയ്ക്കിരിക്കുന്ന തുമ്പി

 ഉം...
ആകാശം മൂടി കെട്ടിയിട്ടുണ്ട്
ഒരു മഴ വരുന്നുണ്ട്


വരുന്ന മഴ അറിഞ്ഞമട്ടില്ല;
പെയ്തുകൊണ്ടിരിക്കുന്ന മഴ

ചർക്കയിൽ നിന്ന്
നൂൽനൂക്കുന്ന ലാഘവത്തോടെ
മഴനൂലുകൾ പോലെ
മേഘങ്ങളിൽ നിന്ന് മഴത്തുള്ളികൾ
നൂൽത്തെടുക്കുകയാണവ

കണ്ട കിനാവുകൾ കൊണ്ട്
നനയാനുള്ള മഴ
സ്വയം നെയ്തെടുക്കുകയാണവ
പ്രണയിക്കുന്നവർ അങ്ങിനാ
പ്രണയിക്കുമ്പോൾ അവരൊന്നുമറിയുന്നില്ല

അവർക്ക് അപ്പോൾ
എവിടെയെങ്കിലും ചെന്നിരുന്നാൽ മതി
അതിന്
ഒരു തുമ്പിക്കിരിയ്ക്കുവാനുള്ള
സ്ഥലം മതി

പെയ്യുന്ന ഒരു മഴത്തുള്ളിയിലോ
ആടുന്ന ഒരു പുൽക്കൊടിയിലോ
എരിയുന്ന ഒരു തീനാളത്തിലോ
ഒഴുകുന്ന പുഴയിലെ ഒരോളത്തിലോ
എവിടെയും അവ ചെന്നിരിക്കും

ഒരാൾക്ക് എന്തെങ്കിലും
സംഭവിച്ചാൽ പോലും
ഒന്നും പറ്റാത്ത ഇണകളാണവർ
നമ്മളെ പോലെ

അതേ
പ്രണയിക്കുന്ന രണ്ടുപേരാണ്;
ഒരിടത്ത്
ഒറ്റയ്ക്കിരിക്കുന്ന തുമ്പി!

Comments

  1. കണ്ട കിനാവുകൾ കൊണ്ട്
    നനയാനുള്ള മഴ
    സ്വയം നെയ്തെടുക്കുകയാണവ
    പ്രണയിക്കുന്നവർ അങ്ങിനാ
    പ്രണയിക്കുമ്പോൾ അവരൊന്നുമറിയുന്നില്ല

    ഒരാൾക്ക് എന്തെങ്കിലും
    സംഭവിച്ചാൽ പോലും
    ഒന്നും പറ്റാത്ത നമ്മളാണവർ

    ReplyDelete
  2. പ്രണയത്തിൽ ഒന്നും അറിയുന്നില്ല. ഒരാൾ ഇല്ലാതായാൽ പോലും.

    ReplyDelete
  3. തുമ്പികള്‍ ആകാന്‍ കഴിഞ്ഞെങ്കില്‍ ?പ്രണയം കൊള്ളാന്‍ കഴിഞ്ഞെങ്കില്‍ ?മഴ പോലെ പ്രണയത്തിന്റെ ഈറന്‍ ഭാവങ്ങള്‍ അനുഭവിപ്പിച്ചു

    ReplyDelete
  4. ആത്മീയഭാവം കൈക്കൊള്ളുന്ന മുഹൂര്‍ത്തങ്ങള്‍....
    ആശംസകള്‍

    ReplyDelete
  5. ഇരുവർ ഒന്നാകുന്ന അതിശയം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം