Skip to main content

മുറിവ്

 മുറിവേറ്റവനായിരുന്നു ഞാൻ..

ശരീരം മുഴുവൻ മുറിവുകൾ
ചോര പോലും മുറിവ്

പക്ഷെ എല്ലാ മുറിവുകളും
എന്റെതായിരുന്നില്ല;
ഏറെയും നിന്റെ..

പൊറുക്കുമ്പോൾ തിരിച്ചെടുക്കാം
എന്ന ഉറപ്പിൽ പലപ്പോഴായി
നീ മുറിവേൽപ്പിച്ചു പോയവ!

എന്റെ ഹൃദയം പോലും
നിന്റെ മുറിവിന്റെ സ്പന്ദിക്കുന്ന-
തത്സമയ സംപ്രേക്ഷണം;
എന്ന് തിരിച്ചറിയുമ്പോഴേക്കും;
വല്ലാതെ പൊറുത്തുപോകുന്ന ഞാൻ...

എന്നാലും
വേദനിക്കുന്ന പ്രണയത്തിന്റെ പുറത്തു
ഉണങ്ങിയിട്ടും തിരിച്ചെടുക്കാൻ മറന്നുപോയ
വെറും മുറിവായി ഞാൻ..

ഇനി..
തീയിൽ നിന്നും
ചാരത്തിലെയ്ക്കുള്ള
കത്തുന്ന കനൽ ദൂരം

ചോരയ്ക്ക് പോലും തീ പിടിച്ചിരിക്കുന്നു

അവിടെയും എരിയുന്ന പന്തവുമായി
നിന്റെ മുറിവ് ഏറ്റെടുക്കാതെ,
എന്റെ പൊള്ളലിനു മാത്രം;
വഴികാട്ടുന്ന നീ ..

Comments

  1. വേദനക്കുന്ന പ്രണയവും
    ഒരിക്കലും ഉണങ്ങാത്ത മുറിവുകളും...

    ReplyDelete
  2. അവതരണം നന്നായിരിക്കുന്നു..ആശയവും..
    ആശംസകൾ

    ReplyDelete
  3. നൊമ്പരമായി മാറുന്ന വരികള്‍
    ആശംസകള്‍

    ReplyDelete
  4. ഒരിക്കലുമുണങ്ങാത്ത മുറിബുകള്‍ നല്‍കുന്ന പ്രണയം
    നന്മകള്‍ നേരുന്നു......

    ReplyDelete
  5. പ്രിയ സുഹൃത്തെ ! ലേഖനങ്ങള്‍, ബ്ലോഗ്സ്, കവിതകള്‍ തുടങ്ങിയവ താങ്കളുടെ സ്വന്തം പേരില്‍ തന്നെ പോസ്റ്റ്‌ ചെയ്യാന്‍ ഞാന്‍ തുടങ്ങിയ വെബ്സൈറ്റില്‍ കഴിയുന്നതാണ് . ഈ വെബ്സൈറ്റ് കൊണ്ട് താങ്കളുടെ മറ്റു ബ്ലോഗുകളും അത് പോലെ ബ്ലോഗ്‌ പേജ് പ്രൊമോട്ട് ചെയ്യാനും കഴിയും .. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു .. intopost.com help link :https://intopost.com/list/intopostcom

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം