Skip to main content

കാലം നിശ്ചലം.....


അത്രയും നിശബ്ദമായ
കാലം..

സമയം പോലും
അനക്കം
വല്ലാതെ ദീർഘിപ്പിച്ചു

ചലിക്കുന്ന ശബ്ദം
നന്നായി നേർപ്പിച്ച്
ചലനം അടുത്ത നിമിഷത്തേയ്ക്ക്
മാറ്റി വെയ്ക്കുന്നു

അത്രയും
ഏകാഗ്രതയോടെ
മനസ്സിനെ ധ്യാനിച്ച്
ബുദ്ധനായി
തിളക്കത്തോടെ
ഏതു നിമിഷവും
ഇറ്റുവീണേക്കാവുന്ന
ഒരു മഞ്ഞുതുള്ളി

ആ മഞ്ഞുതുള്ളിയെ
ഉണർത്താതെ
അത്രയും നിശ്ചലമായി
കാലത്തിന്റെ
ജലാശയം

ഇതിനു രണ്ടിനും ഇടയിൽ
ഒരു തുള്ളിയുടെ ഉടലിൽ
ആകാശത്തിന്റെ  മനസ്സുമായി
അത്രമേൽ മൌനം ചാലിച്ചു
ജലമലയാളത്തിൽ
ഞാൻ
നിന്റെ പേരെഴുതുന്നു

എന്ന് നമ്മൾ
ഒന്നാകുന്നുവോ
അന്ന് നമ്മുടെ
ഇന്ന്,
എന്ന്
സമയത്തിന്റെ ശബ്ദമില്ലാത്ത
ഭാഷയിൽ
 കാലം
നോക്കി വായിക്കുന്നു ....
   

Comments

  1. ഈ കാവ്യഭാഷക്കും, ബിംബ കൽപ്പനകൾക്കും പ്രണാമം

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ ഒത്തിരി സ്നേഹത്തോടെ

      Delete
  2. നന്നായിട്ടുണ്ട്..............

    ReplyDelete
  3. കാലം നിശ്ചയം......
    മനോഹരം ബൈജു ഭായ്..

    ReplyDelete
  4. എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്,,,,,,,,,,,,,,,,,,,,!

    ReplyDelete
  5. ശബ്ദമില്ലാത്ത സമയത്തിന്റെ
    ഭാഷയുടെ ഇതുവരെ കേൾക്കാത്ത
    ശബ്ദത്തിലൂടെ കലി കാലത്തെ കവി
    നോക്കി വായിക്കുകയാണ്....!

    ReplyDelete
  6. മൗനത്തിന്റെ, നിശ്ചലതയുടെ, ആഴം തുളുമ്പുന്ന വാക്കുകൾ.

    ReplyDelete
  7. ഇതിനു രണ്ടിനും ഇടയിൽ
    ഒരു തുള്ളിയുടെ ഉടലിൽ
    ആകാശത്തിന്റെ  മനസ്സുമായി
    അത്രമേൽ മൌനം ചാലിച്ചു
    ജലമലയാളത്തിൽ
    ഞാൻ
    നിന്റെ പേരെഴുതുന്നു

    എന്താ വരികള്‍...... ഗംഭീരം
    ആശംസകൾ..... നേരുന്നു......

    ReplyDelete
  8. ഇതിൽ കൂടുതൽ എന്ത് നിശ്ചലത വരുത്താനാണ് അല്ലെ.

    ReplyDelete
  9. എന്ത് എഴുതുമെന്നോ എങ്ങനെ എഴുതുമെന്നോ ഒരു മുന്‍ധാരണകളും തരാത്ത ഒരു കവി-ആശംസകള്‍ ഭായ്

    ReplyDelete
  10. എല്ലാവര്ക്കും സ്നേഹപൂർവ്വം വളരെ നന്ദി

    ReplyDelete
  11. സമയത്തിന്റെ ശബ്ദമില്ലാത്ത
    ഭാഷയിൽ
    കാലം
    നോക്കി വായിക്കുന്നു............
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ