Skip to main content

വേനൽ


വേനൽ എന്ന ഹോട്ടലിൽ നിന്ന് 
നട്ടുച്ച ഭക്ഷണം കഴിക്കുന്നു 
ആഹാരത്തിന്റെ ചൂട് കുറച്ചു 
കുറഞ്ഞതിനു ആരോ കാലാവസ്ഥയെ 
തെറി പറയുന്നു 
സമയം ഘടികാരത്തിൽ 
അത് കേട്ട് വിയർത്തൊലിക്കുന്നു 
സഹികെട്ട് കാലാവസ്ഥ 
സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ
ചുവട്ടിൽ കൊണ്ടിരുത്തുന്നു
മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത്
നട്ട് പൂരിപ്പിക്കുന്നു
ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു
മരം മുകളിൽ നിന്ന്
കത്തി ജ്വലിക്കുന്നു,
ഉയരങ്ങളിൽ നില്ക്കുന്നത്
എന്തും കത്തും എന്നും
അത് താഴെ നില്ക്കുന്നവയെ
പൊള്ളിക്കുമെന്നും
ആരോ വേവുന്ന
തണലിന്റെ ഭാഷയിൽ
അടുപ്പത്ത് വച്ച് 

നുണ പറയുന്നു

Comments

  1. വേറിട്ട ചിന്ത .....വ്യത്യസ്ത വരികൾ .നന്നായിരിക്കുന്നു .ആശംസകൾ ...........

    ReplyDelete
  2. ഉയരങ്ങളില്‍ നില്‍ക്കുന്നത് എന്തും കത്തും ...

    ReplyDelete
  3. സൂര്യശോഭയോടെ ഭാവന..!! നന്നായി എഴുതി ഭായ്‌..


    ശുഭാശംസകൾ....

    ReplyDelete
  4. നല്ല കവിത .ഭാവുകങ്ങള്‍ !

    ReplyDelete
  5. താഴെ നില്‍ക്കുന്നവയെ പൊള്ളിക്കും!
    നല്ല തിളക്കമുണ്ട് കവിതയ്ക്ക്.
    ആശംസകള്‍

    ReplyDelete
  6. എവിടെയും കവിത
    എല്ലാം കവിത

    ഭാവനപ്പെയ്ത്ത് കൊള്ളാം!

    ReplyDelete
  7. ഉയരങ്ങളില്‍ എത്തിയാല്‍ പിന്നെ
    താഴെയുല്ലവയെ പോല്ലിച്ചില്ലെങ്കില്‍
    ഒരു സമാധാനവും കിട്ടില്ലായിരിക്കാം!

    നല്ല ഭാവന.

    ReplyDelete
  8. എവിടേയും പൊങ്ങച്ചം ചേര്‍ത്ത് വിളമ്പുന്ന നുണകള്‍ ..

    ReplyDelete
  9. പൊരിവെയിലും പേമാരിയും എല്ലാം കവിതയായ്...
    ഭാവനാസമ്പുഷ്ടം.

    ReplyDelete
  10. നല്ല കവിത തന്നെ .ഭാവനയുടെ പെരുമഴ ,പക്ഷേ ചിലപ്പോള്‍ അല്പ്പം താളം കൂടിയാവാം എന്നു തോന്നുന്നു

    ReplyDelete
  11. എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ
    പൊള്ളിക്കുമെന്നും ആരോ വേവുന്ന
    തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച് നുണ പറയുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം