Skip to main content

തിരച്ചിൽ

 നിലാവ്  പോലെ
 നര ഒളിച്ചു
കാറ്റ് കൊള്ളാനിറങ്ങിയ
രാത്രി പോലുള്ള
നിന്റെ
ഇരുണ്ട തലമുടി

നക്ഷത്രങ്ങൾ
രഹസ്യമായി പൂത്തിറങ്ങിയ
നിന്റെ മുടിയിലെ
മുല്ലപ്പൂക്കൾ

നിന്റെ മുഖത്തിന്റെ
മടിയിൽ
ജാരനെ പോലെ
പറ്റിചേർന്നു കിടക്കുന്ന
എന്റെ ചുണ്ടുകൾ

നിന്റെ നനുത്തചെവിയുടെ
താഴ്വാരങ്ങളിലും 
ഒരു ചോരനെ പോലെ
മുല്ലപ്പൂ ഗന്ധം വകഞ്ഞു
തിരയുന്നുണ്ടവ ഇപ്പോഴും

ഏതോ മഴയത്ത്
വിജനമായ ഒരിടവഴിയിൽ
എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക്
നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു
നിന്റെ  മഷിത്തണ്ട് മണമുള്ള
 ചുണ്ടിൽ നിന്നും വഴുതി
  എവിടെയോ കളഞ്ഞുപോയ
 നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

Comments

  1. നാടൻ പ്രണയത്തിന്റെ നനുത്ത സ്പർശമുള്ള മനോഹര ഭാവഗീതം.....

    ReplyDelete
  2. മഷിത്തണ്ട് മണം പരന്നു

    ReplyDelete
  3. എന്തൊരു പ്രണയമയം

    ReplyDelete
  4. മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി..
    നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ...


    ബാക്കിയൊക്കെ ഭായി എഴുതി വച്ചേക്കുവല്ലേ...? :)

    നല്ല കവിത


    ശുഭാശംസകൾ....


    ReplyDelete
  5. ഹായ്.. കൊള്ളാല്ലോ !!

    ReplyDelete
  6. മഷിത്തണ്ട് മണമുള്ള ചുണ്ടുകള്‍....
    അതുകൊള്ളാം...

    ReplyDelete
  7. ഭാവസാന്ദ്രം...

    ReplyDelete
  8. നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ
    പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ

    ReplyDelete
  9. മഷിതണ്ടും തേടി നടക്കുംകാലം............
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി