Skip to main content

പുഴയുടെ നിർധാരണം

പുഴയെ തോണി കൊണ്ടളന്നു ഒരു ടിപ്പർ ലോറി കൊണ്ട്
ഭാഗിച്ചപ്പോൾ ശിഷ്ടം മണലു കിട്ടി

ശേഷിച്ച മണലിനെ മഴ കൊണ്ട് ഗുണിച്ച്‌ ഇല്ലാത്ത പുഴയുടെ സ്ഥാനത്ത്
പൂജ്യം കൊടുത്തു കുഴികൾ  കൊണ്ടടച്ചപ്പോൾ  കടലുകിട്ടി

കടലിനെ വലയിട്ടു തിര മാറ്റി കരിമണൽ എടുത്തു വിദേശ ട്രോളെർ
കൊണ്ട് കടഞ്ഞപ്പോൾ ഒരു ലോഡ് പണം കിട്ടി

പിന്നെ ഒരു മരുഭൂമി ഫ്രീയും കിട്ടി

സമ്പാദിച്ചു ക്ഷീണിച്ചു ദാഹിച്ചപ്പോൾ വെള്ളത്തിന്‌ പണവുമായി
ചെന്നപ്പോൾ കുടിക്കുവാൻ ഒരു തുള്ളി വെള്ളം കിട്ടി

പിന്നെ മഴയ്ക്ക്‌ വേണ്ടി കാത്തിരുന്നപ്പോൾ  മഴയുടെ വരിസംഖ്യ അടച്ചിരുന്നില്ലെന്നു അറിയിപ്പ് കിട്ടി

പിന്നെ പിന്നെ മഴയ്ക്ക്‌ വേണ്ടി എടുത്തു കൂട്ടിയത്
ഒരു വെള്ളത്തുള്ളിയുടെ ഫോട്ടോസ്റ്റാറ്റുകൾ മാത്രം ആയിരുന്നു

Comments

  1. ഭാഗ്യം
    അപ്പഴേയ്ക്കും മനുഷ്യര്‍ ഇല്ലാതെയായി

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഓരോ വരവിലും സന്തോഷം മാത്രം അത് ഒട്ടും കുറയുന്നില്ല കൂടുന്നു എന്ന് പ്രത്യേകം പറഞ്ഞു കൊണ്ട് തന്നെ നന്ദിയോടെ

      Delete
  2. prakrithi chooshanaththinethire
    nalla kavitha

    ReplyDelete
    Replies
    1. നന്ദി നിധീഷ് വളരെ സന്തോഷം

      Delete
  3. അവസാനം എല്ലാം മരുഭൂമിയിൽ ഉരുകിത്തീർന്നു.......
    അവിടെ നല്ലവനെന്നോ,കള്ളപ്പണക്കാരനെന്നോ ഭേദമില്ലായിരുന്നു...
    ആയിരക്കണക്കിന് വർഷങ്ങൾ മലയാളം മരുഭൂമിയായിക്കിടന്നു...

    ReplyDelete
    Replies
    1. വികെ വളരെ സന്തോഷം ഈ വികാരം പങ്കു വച്ചതിനു നന്ദി

      Delete
  4. പിന്നെ മഴയ്ക്ക്‌ വേണ്ടി കാത്തിരുന്നപ്പോൾ മഴയുടെ വരിസംഖ്യ അടച്ചിരുന്നില്ലെന്നു അറിയിപ്പ് കിട്ടി എന്നിടത്ത് അവസാനിപ്പിച്ചിരുന്നെങ്കിൽ ഉന്നതനിലവാരം പുലർത്തുന്ന കവിതയെന്ന് ഒരു സംശയവുമില്ലാതെ പറയാനാവുമായിരുന്നു എന്ന് തോന്നിയത് എന്റെ വായനയുടെ കുഴപ്പവുമാകാം...

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് പറഞ്ഞത് വളരെ സത്യമാണ് പക്ഷെ ഒരു അവിഹിത ഗര്ഭം ആണെങ്കിലും അലസിപ്പികേണ്ടി വരുന്ന മാനസിക അവസ്ഥ ഓർത്തു ഞാൻ മൌനം ധരിക്കട്ടെ പക്ഷെ ഇനി എഴുതുന്ന വരികളിൽ അങ്ങിനെ ഒരു അബദ്ധം സംഭവിക്കാതെ നോക്കാം വളരെ നന്ദി മനസ്സ് നിറഞ്ഞ സ്നേഹത്തോടെ

      Delete
  5. Replies
    1. ഡോക്ടര വളരെ നന്ദി സന്തോഷം വായനക്ക് അഭിപ്രായത്തിനു അഭിപ്രായം തരുന്ന പ്രോത്സാഹനത്തിനു

      Delete
  6. ദുര മൂത്ത് നമ്മള്‍ക്ക് ...പുഴ കറുത്തു ..മാനം ഇരുണ്ടു ..കടല്‍ വറ്റി...ലോകാവസാനം അടുത്തു.

    ReplyDelete
    Replies
    1. നന്ദി അനീഷ്‌ വായനക്ക് അഭിപ്രായത്തിനു സന്തോഷ പൂർവ്വം

      Delete
  7. കുറേ കാലം കഴിഞ്ഞാല്‍ ആളുകള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കും...'പുഴ എന്നൊരു സംഭവം ഉണ്ടായിരുന്നു' എന്ന്...

    ReplyDelete
    Replies
    1. സംഗീത് സിനിമയുടെ ലോകത്ത് തിരക്കിലാണെങ്കിലും ഇന്നും പ്രകൃതിയോടുള്ള ഇഷ്ടം കുറയുന്നില്ല അതിൽ വളരെ സന്തോഷം വായനക്ക് അഭിപ്രായത്തിനു നന്ദി സന്തോഷം

      Delete
  8. കടലിനെ വലയിട്ടു തിര മാറ്റി കരിമണൽ എടുത്തു വിദേശ ട്രോളെർ
    കൊണ്ട് കടഞ്ഞപ്പോൾ ഒരു ലോഡ് പണം കിട്ടി

    പിന്നെ ഒരു മരുഭൂമി ഫ്രീയും കിട്ടി

    ReplyDelete
    Replies
    1. മുരളി ഭായ് ഈ വരവ് വായന അഭിപ്രായം അത് നല്കുന്ന ഊര്ജം വളരെ വലുതാണ്‌ സ്നേഹപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു

      Delete
  9. എമർജൻസി വിളക്കുമായി ഒരു സൂര്യൻ എത്രയും വേഗമെത്തട്ടെ

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.



    ശുഭാശം സകൾ....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!