Skip to main content

പിരിച്ചെഴുത്ത്


നട്ടുച്ചയെ
സൂര്യനായും ആകാശമായും
ഗതികേടിന്റെ 
ഭാഷയിൽ പിരിച്ചെഴുതാം,

സൂര്യനെ 
വെയിലായും സമയമായും
ഒന്നൂടി വെട്ടി
വിയർത്ത്
ക്രീയ ചെയ്യാം

എന്നിട്ട്
വെയിലിനെ
മരം കൊണ്ട് ഭാഗിച്ചു
വേണമെങ്കിൽ ശിഷ്ടം
തണലായി
താഴ്ത്തിറക്കാം

പക്ഷെ അതിനു വേണ്ടി
നാക്ക്‌ കുഴയാതെ
ഒരു ഴ എങ്കിലും
മലയാളി മഴു വീഴാതെ
കേരളത്തിൽ
ബാക്കി വയ്ക്കണം

അല്ലെങ്കിൽ പുഴയ്ക്കും
മഴയ്ക്കും ചേർത്ത്
ചരമ കോളത്തിൽ
ഒരൊറ്റ ചിത്രം കൊടുത്ത്
സന്തപ്ത മലയാളികൾ
എന്ന് ഏതെങ്കിലും
അന്യ ഭാഷക്കാരൻ
അങ്ങ് ചേർത്തെഴുതിയേക്കാം

Comments

  1. പ്രവചനം പോലെ.

    ReplyDelete
  2. സന്തപ്ത മലയാളികൾ
    എന്ന് ഏതെങ്കിലും
    അന്യ ഭാഷക്കാരൻ
    അങ്ങ് ചേർത്തെഴുതിയേക്കാം... ha ha

    ReplyDelete
  3. തന്റെ പ്രവൃത്തി കൊണ്ട്‌ ഗതികെട്ട പ്രകൃതിയെ, വീണ്ടും കൊല്ലാക്കൊല ചെയ്യുന്ന മനുഷ്യപ്രകൃതത്തിന്റെ നെഞ്ചത്തു തന്നെ കൊള്ളുന്ന വരികൾ.!!

    വരികളിൽ ബൈജുഭായിയുടെ തനതായ, രസകരമായ എന്നാൽ അപ്രതീക്ഷിതവുമായ ബിംബക്കാഴ്ച്ചകൾ നല്ലൊരു വായനാനുഭവം നൽകുന്നു. വളരെയിഷ്ടം.


    ശുഭാശംസകൾ....


    ReplyDelete
  4. valare special aanu baijuvinte veekshanangal.. great..keep it up

    ReplyDelete
  5. പിരിച്ചെഴുത്തിലൂടെ കാര്യങ്ങള്‍ ഭംഗിയാക്കി.

    ReplyDelete
  6. വല്ലവന്റെ കാരുണയിലാണ്
    മലയാളി തന്‍ ജീവിത പെരുമ...rr

    ReplyDelete
  7. ഒരു വലിയ കാര്യം എത്ര മനോഹരമായി പറഞ്ഞു ...നല്ല വരികൾ ......

    ആശംസകൾ .....

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. pirichchezhuthth manoharam. enthum pirichchezhuthiyal nalla rasamayirikkum

    ReplyDelete
  10. ഇങ്ങനെ തുടര്‍ന്നാലുണ്ടാകുന്ന സമ്പൂര്‍ണ നാശത്തെ അതിശക്തമായ ഭാഷയില്‍ തന്നെ പറഞ്ഞിരിക്കുന്നു......സൂര്യനെയും വെയിലിനെയും മഴയേയും പുഴയും മഴുവിനെയും മലയാളിയേയും എങ്ങനെ 'ക്രിയ' ചെയ്യുന്നതാദ്യം...... ഗ്രേറ്റ്‌ ഐഡിയാ യ്ക്ക് മുന്‍പില്‍ തലകുനിക്കുന്നു......

    ReplyDelete
  11. അല്ലെങ്കിൽ പുഴയ്ക്കും
    മഴയ്ക്കും ചേർത്ത്
    ചരമ കോളത്തിൽ
    ഒരൊറ്റ ചിത്രം കൊടുത്ത്
    സന്തപ്ത മലയാളികൾ
    എന്ന് ഏതെങ്കിലും
    അന്യ ഭാഷക്കാരൻ
    അങ്ങ് ചേർത്തെഴുതിയേക്കാം

    'ഴ' എല്ലാം പോയ്പ്പോകുന്നു അല്ലേ

    ReplyDelete
  12. സൂര്യനെ
    വെയിലായും സമയമായും
    ഒന്നൂടി വെട്ടി വിയർത്ത് ക്രീയ ചെയ്യാം

    ReplyDelete
  13. പിരിച്ച് - എഴുതി!!!

    ReplyDelete
  14. ഴ ചൊല്ലാന്‍ അന്യഭാഷക്കാര്‍ക്ക് ബുദ്ധിമുട്ടാണ്
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം